പെഷവാര്‍: പാക്കിസ്ഥാന് സര്‍ക്കാര്‍ ഓഫീസിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 16പേര് കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്ക്. പാക്കിസ്ഥാനിലെ വടക്കുകിഴക്കന്‍ നഗരമായ മര്‍ദാനില്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കുന്ന നാഷണല്‍ ഡാറ്റബെയ്സ് ആന്‍ഡ് രജിസ്ട്രേഷന് അതോറിറ്റിയിലാണ് (എന്‍എഡിആര്‍എ) ഇന്നലെ ചാവേര്‍ ബോംബ് സ്ഫോടനമുണ്ടായത്.
സ്ഫോടന വസ്തുക്കള്‍ നിറച്ച മോട്ടോര്‍ സൈക്കിളുമായി ചാവേര്‍ എന്എഡിആര്എയില് പ്രവേശിച്ചശേഷം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാക് താലിബാന് വിമത സംഘടന ജമാഅത് ഉര് അഹ്റാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
പാക്കിസ്ഥാനിലെ വടക്കുവിഴക്കന് പ്രവിശ്യയിലെ ചെറുഗ്രാമങ്ങള്‍ ഭീകര സംഘടനയായ പാക് താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. 2009ല്‍ പാക് സൈന്യത്തിന്റെ തുടര്‍ച്ചയായുള്ള ആക്രമണങ്ങളിലാണ് താലിബാനില്‍ നിന്നും ഇത് തിരിച്ചു പിടിച്ചത്. ഇതിനെ തുടര്‍ന്ന് താലിബാന് ഭീകരാക്രമണങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: