ചെറുതോണി(ഇടുക്കി):ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് സ്ഥലം കാണിച്ചു നല്കിയ ആദിവാസി ഗോത്രത്തലവന് ചെമ്പന്‍കൊലുമ്പന്റെ സമാധി സ്ഥലം നവീകരിക്കുന്നതിന് സര്‍ക്കാര്‍ 70 ലക്ഷം രൂപ അനുവദിച്ചു. ടൂറിസം വകുപ്പുമുഖേനയാണ് പദ്ധതി നടപ്പിലാക്കുക. വെള്ളാപ്പാറയിലുള്ള സമാധി സ്ഥലത്ത് ചെമ്പന്‍കൊലുമ്പന്റെ പൂര്‍ണ്ണകായ പ്രതിമ പുതുതായി സ്ഥാപിക്കും. കോമ്പൗണ്ടിനുള്ളില്‍ ആകര്‍ഷകമായ ചെറിയ ഉദ്യാനവും കല്‍വിളക്കും സന്ദര്‍ശകര്‍ക്ക് കാണുന്നതിനുള്ള നടപ്പാതയും ക്രമീകരിക്കും.
സാംസ്കാരിക വകുപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശില് പി കുന്നുവിള എം.മുരളിയാണ് കൊലുമ്പന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിക്കുന്നത്.ഇടുക്കി ജലാശയവും അണക്കെട്ടുകളും സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ രീതിയിലും പൗരാണിക തനിമ നിലനിര്‍ത്തിക്കൊണ്ടുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടപ്പിലാക്കുന്നത്.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ബിജെപിയും ഹിന്ദുഐക്യവേദിയും കൊലുമ്പന്‍ സ്മാരകത്തിനായി നിരവധി നിവേദനങ്ങള്‍ സാംസ്കാരിക വകുപ്പിന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: