കോട്ടയം: ഇന്ന് കോട്ടയത്തെത്തുന്ന സോണിയഗാന്ധിയെ സ്വാഗതം ചെയ്തുകൊണ്ട് ജില്ലയില്‍ വ്യാപകമായി സ്ഥാപിച്ചിട്ടുള്ള ഫഌക്സ് ബോര്‍ഡുകളില്‍നിന്നും രമേശ് ചെന്നിത്തല പുറത്ത്. ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി എന്നിവരുടെ ചിത്രങ്ങള്‍ ബോര്‍ഡില്‍ ഇടം നേടിയപ്പോള്‍ ചെന്നിത്തലയുടെ ചിത്രം ഒഴിവാക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിനെതിരെ ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന് ഏറെ ഗൗരവമുണ്ട്.താന്‍ കത്തയച്ചില്ല എന്ന ചെന്നിത്തലയുടെ വിശദീകരണം ഉമ്മന്‍ചാണ്ടി വിശ്വാസത്തിലെടുത്തിട്ടില്ലാത്തതിന്റെ സൂചനയാണിത്. ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്തെത്തുന്ന എഐസിസി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പരിപാടിയില്‍ ഗ്രൂപ്പിസം കലര്‍ത്തരുതെന്ന ഡിസിസി പ്രസിഡന്റിന്റെ അഭിപ്രായംപോലും മുഖ്യമന്ത്രിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ.സി. ജോസഫും മുഖവിലക്കൊടുത്തിട്ടില്ല.
വി.എം. സുധീരന് പക്ഷക്കാരനായ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ബോര്‍ഡ് വിവാദത്തില്‍ തന്റെ പ്രതിഷേധം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ അറിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സില്‍വര്‍ ജൂബിലി ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദവും ശക്തമാണ്. മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംപി ഉദ്ഘാടകയാകുന്നതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടി നല്കുന്ന വിശദീകരണം ഈ ചടങ്ങ് പ്രോട്ടോകോളുകള്ക്കതീതമാണെന്നാണ്. ഇതിനെതിരായ പ്രതിഷേധം ശക്തമാണ്. ബിജെപി ജില്ലാ ഘടകം ഇന്ന് കരിദിനമായാചരിക്കുകയാണ്. ഇന്നലെ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരിയുടെ നേതൃത്വത്തില്‍ ആര്ഐടിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ആര്‍ഐടിയിലെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അഡ്വ. കെ. സുരേഷ്കുറുപ്പ് എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു. മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംപിമാത്രമായ ഒരാള്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ സാങ്കേതികമായി ശരിയല്ല. എന്നാല്‍ എഐസിസി പ്രസിഡന്റിന്റെ മുമ്പില്‍ ഉമ്മന്‍ ചാണ്ടിക്കെന്ത് പ്രോട്ടോകോളെന്നും അദ്ദേഹം ചോദിച്ചു. സോണിയാഗാന്ധിക്കെന്തെങ്കിലും രാഷ്ട്രത്തിന് സമര്‍പ്പിക്കണമെങ്കില്‍ ഇപ്പോള്‍ കേരളത്തിലല്ലേ നടക്കുവെന്നും സുരേഷ് കുറുപ്പ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: