റിയോ ഡി ജനിറോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച ഫുട്ബോള്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. ക്രിസ്റ്റിയാനോയേക്കാള്‍ പൂര്‍ണനായ കളിക്കാരനാണ് മെസ്സി. അതിനാല്‍ ഇത്തവണത്തെ ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരവും മെസ്സി കരസ്ഥമാക്കുമെന്നും റൊണാള്‍ഡോ പ്രവചിച്ചു.
ലോകത്തെ ഏറ്റവും മികച്ച താരത്തിനായുള്ള പട്ടികയില്‍ ഇത്തവണയും മെസ്സിയും ക്രിസ്റ്റ്യാനോയും തമ്മിലാണ് പ്രധാനമത്സരം. തൊട്ടുപിന്നിലായി ബ്രസീല്‍ താരം നെയ്മറുമുണ്ട്. ക്രിസ്റ്റ്യാനോ മൂന്നു തവണ മികച്ച കളിക്കാരനുള്ള ലോക പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ മെസ്സി നാലു തവണ പുരസ്കാരത്തിന് അര്‍ഹനായി. ജനുവരി 11 ന് സൂറിച്ചിലാണ് ലോക ഫുട്ബോളറെ തെരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: