ചെങ്ങന്നൂര്‍: ആല്‍ത്തറ ജംഗ്ഷനില്‍ മേലേപാണ്ടി ബില്ഡിംഗിസില് പച്ച ഗ്രാഫിക്സ് നടത്തി വന്ന അമൃത പ്രദീപ് (35)നെ മര്‍ദ്ദിച്ചതായി പരാതി. കൊച്ചുപാണ്ടിയില് കിഴക്കേ നടയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍. ഭര്‍ത്താവ് പ്രദീപ് ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. എട്ട് വര്‍ഷമായി കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തി വരികയാണ് ഇവര്‍. ഇന്നലെ ഉച്ചയ്ക്ക് 11നായിരുന്നു സംഭവം.
തിരുവമ്പാടി ബില്‍ഡിംഗ്സ് ഉടമയും ബന്ധുക്കളും ചേര്‍ന്ന് അതേ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നു എന്ന് അമൃത പറഞ്ഞു. ഗ്ലാസിട്ട കടമുറിയായതിനാല് നിലവിളി ശബ്ദം പുറത്തേക്ക് ആരും കേട്ടില്ല. ഈ സമയം തന്നെ ഒരു ചെറിയ ഗ്യാപ്പില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു അമൃത. പരിക്കേറ്റ അമൃതയെ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: