തിരുവനന്തപുരം: സംസ്ഥാനത്ത് സമയബന്ധിതമായി പെന്ഷന് ലഭിക്കാത്തവര്‍ക്ക് ബാങ്കുകള്‍ വഴി പഞ്ചായത്ത്തലത്തില്‍ ചെക്കുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 32 ലക്ഷം പേരില്‍ 18 ലക്ഷം പേര്‍ക്ക് കൃത്യമായി പെന്ഷന് കിട്ടുന്നുണ്ട്. ബാക്കി 14 ലക്ഷം പേര്‍ക്കാണ് മുടങ്ങിയിരിക്കുന്നത്. ഇവര്‍ക്കായി പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ 14 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ചെക്കുകള്‍ തയ്യാറാക്കി വിതരണം ചെയ്യും.
നവംബര്‍ വരെ മൂന്നുമാസത്തെ പെന്‍ഷനാണ് മുടങ്ങിയിരിക്കുന്നത്. ഡിസംബറും കൂടി ഉള്‍പ്പെടുത്തി നാലുമാസത്തെ പെന്‍ഷനായ 540 കോടി രൂപയാണ് 14 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുക. ഇതിനായി ഓരോ ജില്ലകളിലും മന്ത്രിമാരെ ചുമതലപ്പെടുത്തും. മന്ത്രിമാര്‍ ജില്ലയില്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കും. ആ യോഗത്തില്‍ അതാത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് മന്ത്രിമാര്‍ ചെക്കുകള്‍ കൈമാറും. പിറ്റേദിവസം തന്നെ ക്യാഷായി മാറ്റി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ചെക്ക് വിതരണം ചെയ്യേണ്ട തീയതി സംബന്ധിച്ചു അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. 14 ലക്ഷം പേര്‍ക്ക് ചെക്കുകള്‍ എപ്പോള്‍ കൊടുക്കാന്‍ കഴിയും എന്നു നോക്കിയാണ് തീയതി തീരുമാനിക്കുന്നത്.
പുതിയ സംരംഭങ്ങളും ആലോചിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് പെന്ഷന് വിതരണത്തിന് തടസ്സമുണ്ടാക്കിയത്. 18 ലക്ഷം പേരില്‍ ആയിരത്തോളം പേരുടേത് മാത്രമാണ് ചില സാങ്കേതിക കാരണങ്ങള്‍ മൂലം തിരികെ വന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. ഡോ.എ.പി.ജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 354 തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ തസ്തികകളിലേക്കു ഡെപ്യൂട്ടേഷനിലും പിഎസ്സി മുഖാന്തരം നേരിട്ടും നിയമനം നടത്തും. ചെന്നൈ വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഫീസ് ഈടാക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്കെതിരായ പ്രചാരണമെന്ന നിലയില്‍ 2016 സൗഹൃദവര്‍ഷമായി ആചരിക്കും. വിദ്യാഭ്യാസം, സാംസ്കാരികം, ടൂറിസം, പിആര്‍ഡി, നോര്‍ക്കാ തുടങ്ങിയ വകുപ്പുകള്‍ക്കാണ് പരിപാടിയുടെ ചുമതല. പിആ.ഡി നോഡല്‍ ഏജന്‍സിയായി ജില്ലാ ആസ്ഥാനങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കെ.സി ജോസഫ് കണ്‍വീനറും എ.പി അനില്‍കുമാര്‍, എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ് എന്നിവര്‍ അംഗങ്ങളുമായ സമിതിക്കായിരിക്കും പരിപാടിയുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: