ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിലകുറഞ്ഞ നടപടികളുമായി ശ്രദ്ധ പിടിച്ചുപറ്റാനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ശ്രമങ്ങള്‍ക്ക് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പിന്തുണ. പ്രധാനമന്ത്രിയെ മനോരോഗിയെന്ന് വിളിച്ചതില്‍ യാതൊരു വിഷമവുമില്ലെന്നും വാക്ക് പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി കെജ്രിവാള് രംഗത്തെത്തിയപ്പോള്‍ വിചിത്രമായ വാദം ഉന്നയിച്ചാണ് ഗോപാല്‍ സുബ്രഹ്മണ്യം രംഗത്തെത്തിയത്.
ദല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് അഴിമതി അന്വേഷിക്കാന്‍ തനിക്ക് ഐ.ബി,സിബിഐ, ദല്‍ഹി പോലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള സമര്‍ത്ഥരായ അഞ്ച് ഉദ്യോഗസ്ഥരെ വിട്ടു നല്കണമെന്നാവശ്യപ്പെട്് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കത്തയച്ചുകൊണ്ടായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ രംഗപ്രവേശം. വിലകുറഞ്ഞ പ്രചാരണം മാത്രമാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ഉദ്യേശമെന്നും അതാണ് ഇത്തരം വിചിത്രമായ ആവശ്യങ്ങളുമായി രംഗത്തിറങ്ങുന്നതെന്നും ബിജെപി ആവശ്യപ്പെട്ടു.
ഭരണഘടനാ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി എത്രയും വേഗം ഒരു ഭരണഘടനയുടെ പ്രതി വായിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള അധികാരം പൂര്‍ണ്ണ സംസ്ഥാന പദവിയില്ലാത്തതിനാല്‍ ദല്‍ഹി സര്ക്കാരിനില്ലെന്നിരിക്കെ ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതി അന്വേഷിക്കാനായി ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് കെജ്രിവാള്.
സുപ്രീംകോടതി ജഡ്ജ് പട്ടികയില്‍നിന്നും കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പുറത്തായ അഭിഭാഷകനാണ് ഗോപാല്‍ സുബ്രഹ്മണ്യം. ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: