പത്തനാപുരം: കടക്കാമണ്‍ അംബേദ്കര്‍ കോളനി കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും വിദേശമദ്യത്തിന്റെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും വില്പനവ്യാപകം. കടക്കാമണ്‍ തോട് വശങ്ങളിലും മലയോര അതിര്‍ത്തിപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വില്പനയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്. പത്തനാപുരം, പുനലൂര്‍ മേഖലയില്‍ നിന്നും ചില യുവതികളാണ് ഇവിടെ കഞ്ചാവ് എത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറുപ്പക്കാരാണ് ഈ സംഘത്തിന്റെ ഇരകളായിട്ടുളളത്. ലഹരി നുണയുന്ന സംഘം കോളനിയോട് ചേര്‍ന്നുളള മലയോര മേഖലയിലാണ് അവധിദിവസങ്ങളില്‍ തമ്പടിക്കുന്നത്. പത്തനാപുരം ബീവറേജ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങുന്ന വിദേശമദ്യം ഇവിടെ ചില കടകള്‍ കേന്ദ്രീകരിച്ച് സന്ധ്യ മയങ്ങുന്നതോടെയാണ് വില്പന. ബാറുകള്‍ പൂട്ടിയതോടെയാണ് കച്ചവടം വ്യാപകമായത്. ഇതോടെ കോളനികളില്‍ മദ്യപരുടേയും സാമൂഹികവിരുദ്ധരുടേയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കോളനിയില്‍ ആയിരത്തോളം കുടുംബങ്ങളാണ് അധിവസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: