തിരുവനന്തപുരം: എണ്‍പത്തി മൂന്നാമത് ശിവഗിരി തീര്‍ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. രാവിലെ ഏഴരയ്ക്കു സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് തീര്‍ഥാടനത്തിന് തുടക്കമായത്. പുലര്‍ച്ചെ പര്‍ണശാലയില്‍ ശാന്തിഹവനം,വിശേഷാല്‍ പൂജ,മഹാസമാധിയില്‍ വിശേഷാല്‍ ഗുരുപൂജ ,മഹാസമാധി മന്ദിരത്തില്‍ സമൂഹപ്രാര്‍ത്ഥന എന്നിവ നടന്നു.
രാവിലെ 9.30നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി പ്രകാശാനന്ദ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗുരു മുന്നോട്ട് വച്ച മൂല്യങ്ങള്‍ക്ക് ഏറ്റവും പ്രസക്തമുള്ള സമയമാണിതെന്ന് സോണിയ പറഞ്ഞു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടക സഹസ്രങ്ങളെക്കൊണ്ട് ശിവഗിരി നിറഞ്ഞു. ശിവഗിരിയിലേക്കുള്ള പാതയോരങ്ങള്‍ പാതയോരങ്ങള്‍ പീതപതാകകളും കൊടിതോരണങ്ങളാലും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.
തീര്‍ഥാടനത്തിനു മുന്നോടിയായുള്ള പദയാത്രകള്‍ ഇന്നലെ വൈകിട്ട് അഞ്ചോടെ ശിവഗിരിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: