കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ ത്തിന്റെ രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ കിരീടത്തിനായുള്ള പോരാട്ടത്തിലേക്ക് ഉപജില്ലകള്‍ കടന്നു. ഇന്നലെ നടന്ന മത്സര ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊയിലാണ്ടി ഉപജില്ലയും കോഴിക്കോട് ഉപജില്ലയുമാണ് മുന്നേറുന്നത്.
യുപി വിഭാഗത്തില്‍ 51 പോയിന്റുനേടി ബാലുശ്ശേരി ഉപജില്ലയാണ് ഒന്നാമത്. 48 പോയിന്റോടെ കൊയിലാണ്ടി രണ്ടാംസ്ഥാനത്തുണ്ട്. ഹൈസ്കൂള്‍വിഭാഗത്തില്‍ 114 പോയിന്റ് നേടി കൊയിലാണ്ടിയാണ് ഒന്നാമത്. 105 പോയിന്റോടെ കോഴിക്കോട് സിറ്റി ഉപജില്ലാ രണ്ടാം സ്ഥാനത്തുണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 167 പോയിന്റോടെ കോഴിക്കോട് സിറ്റി ഒന്നാം സ്ഥാനത്തും 154 പോയിന്റോടെ ചേവായൂര്‍ രണ്ടാംസ്ഥാനത്തുമുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ യുപി വിഭാഗത്തില്‍ 21 പോ യിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 70 പോയിന്റും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 99 പോയി ന്റും നേടി സില്‍വര്‍ഹില്‍ എച്ച്എസ്എസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.
സംസ്കൃതോത്സവത്തി ല്‍ യുപി വിഭാഗത്തില്‍ പേ രാമ്പ്ര 65 പോയിന്റോടെ ഒന്നാംസ്ഥാനത്തും മേലടി 63 പോയിന്റോടെ രണ്ടാംസ്ഥാനത്തുമാണ്. ഹൈസ് ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി 45 പോയിന്റോടെ ഒന്നാം സ്ഥാനത്തും മുക്കം, കൊയിലാണ്ടി ഉപജില്ലകള്‍ 39 പോയിന്റോടെ രണ്ടാം സ്ഥാനത്തുമുണ്ട്.
അറബിക് സാഹിത്യോത്സവത്തില്‍ യുപി വിഭാഗത്തില്‍ 33 പോയിന്റോടെ ഫറോക്ക്,കൊടുവള്ളി ഉപജില്ലകള്‍ ഒന്നാം സ്ഥാന ത്തും 31 പോയിന്റോടെ വടകര,നാദാപുരം ഉപജില്ലകള്‍ രണ്ടാംസ്ഥാനത്തുമാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 51 പോയിന്റോടെ ഫറോക്ക്, കൊടുവള്ളി ഉപജില്ലകള്‍ ഒന്നാം സ്ഥാനത്തും 48 പോയിന്റോടെ വടകര രണ്ടാംസ്ഥാനത്തുമുണ്ട്.
കൗമാര കലോത്സവത്തിന്റെ രണ്ടാം ദിനം സ്വര-നടന ലയ താളങ്ങളാല്‍ ധന്യമായി. കൊയിലാണ്ടി ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രധാന വേദിയില്‍ തിരുവാതിരക്കളി മത്സരമാണ് ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയത്. പാട്ടിന്റെ ഈണത്തിനൊപ്പം അംഗനമാര്‍ ചുവടുവെച്ചപ്പോള്‍ കാണികള്‍ അവരെ നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിലെ രണ്ടാം വേദിയില്‍ ഭരതനാട്യ മത്സരങ്ങളാണ് അരങ്ങേറിയത്. ഈ രണ്ടു വേദികളിലുമാണ് ആസ്വാദകരുടെ തിരക്ക് അനുഭവപ്പെട്ടത്. മോണോആക്ട് മത്സരം നടന്ന ആന്തട്ട ജിയുപി സ്കൂള്‍ വേദിയിലും കാണികള്‍ ഏറെയുണ്ടായിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗം കേരള നടനം, യുപി വിഭാഗം നാടകം, യുപി വിഭാഗം ഒപ്പന, മാപ്പിളപ്പാട്ട്, ഓട്ടന്തുള്ളല്, ഓടക്കുഴല്‍, നാദസ്വരം, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം മോണോ ആക്ട്, ചെണ്ട തായമ്പക, മദ്ദളം, പഞ്ചവാദ്യം തുടങ്ങിയവയായിരുന്നു ഇന്നലെ നടന്ന പ്രധാന മത്സര ഇനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: