ന്യൂദല്‍ഹി: റെയില്‍വേയുടെ വികസന പദ്ധതികള്‍ സമഗ്രമായി നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്പനി രൂപീകരിയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രാരംഭ മൂലധനത്തിലേക്ക് 50 കോടി രൂപ ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കും.
കമ്പനികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും. 100 കോടി രൂപയാണ് കമ്പനിയുടെ ആകെ മൂലധനം. പുതിയ റെയില്‍വേ വികസന പദ്ധതികള്‍ക്കായുള്ള പണം സംസ്ഥാന സര്‍ക്കാരിന് വായ്പയായോ നിക്ഷേപമായോ സ്വരൂപിക്കാം. കേരളത്തിലെ സബര്‍ബന്‍ കമ്പനി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: