ചങ്ങനാശേരി: വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന മാലിന്യം തരംതിരിച്ച് ശാസ്ത്രീയരീതിയില്‍ കമ്പോസ്റ്റ് ആക്കുന്നതിനും പൈപ്പ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ്, എന്നിവ വീടുകള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുന്നതിനും വികേന്ദ്രീകരണ സംസ്കരണം നടത്തുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എയ്റോബിന്നുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിനും നഗരസഭ മുന്‍കൈ എടുക്കും.
സന്നദ്ധ സംഘടനകള്‍, റസിഡന്റസ് അസോസിയേഷനുകള്‍ എന്നിവരുടെ സഹായ സഹകരണത്തോടെ മാലിന്യ സംസ്കരണം നടത്തുന്നതിന് ഇന്നലെ നഗരസഭാഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഈ യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ പരിമിതിയുള്ളവരുടെ മാലിന്യങ്ങള്‍ ഫീസ് ഈടാക്കി ഏജന്‍സി മുഖേന ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് വളമാക്കുന്നതിനും പ്ലാസ്റ്റിക്, പേപ്പര്‍, കുപ്പികള്‍ മുതലായ സാധനങ്ങള്‍ ശേഖരിച്ച് കൈയൊഴിയുന്നതിനും യോഗം തീരുമാനിച്ചു.
മുനി. വൈസ് ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്തു. വിവിധ ആരോഗ്യകമ്മറ്റി ചെയര്മാന്മാരും റസി.അസോസിയേഷന് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: