പാനൂര്‍: അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്.. പാനൂര്‍ ബസ്സ്റ്റാന്‍ഡ് റോഡില്‍ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് അനുമതി നല്കാന് കൂട്ടു നിന്ന മുന്‍ സെക്രട്ടറി പി. രവീന്ദ്രന്, അസിസ്റ്റന്റ് എഞ്ചീനിയര്‍ പികെ. രഞ്ജിത്ത്, ഓവര്‍സീയര്‍ വിനോദന്‍, കെട്ടിട ഉടമ കൂരാറയിലെ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ വിജിലന്‍സിനോട് കേസെടുക്കാന്‍ ഹൈക്കോടതി ജഡ്ജ് വി. കമാല്‍പാഷ ഉത്തരവിട്ടു. ജനകീയ സമിതി സെക്രട്ടറി ഇ.. മനീഷ് അഡ്വ:പീതാംബരന് മുഖാന്തിരം നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് വന്നത്. കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ചട്ടം പൂര്‍ണ്ണമായും അട്ടിമറിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന് സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും കെട്ടിട ഉടമയ്ക്ക് അനുകൂലമായ നിലപാടാണ് പഞ്ചായത്ത് അധികൃതരില്‍ നിന്നും ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ജനകീയ സമിതി തയ്യാറായത്. നിലവില്‍ നഗരസഭയായി രുപാന്തരപ്പെട്ട പാനൂരില്‍ മുന്‍പ് നിരവധി കെട്ടിടങ്ങള്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യം മാത്രം മാനദണ്ഡമാക്കി അനുമതികള്‍ നല്‍കിയിരുന്നു. അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തില്‍ പരിശോധന നടത്തിയിരുന്നു. പരാതിക്കാരനായ ഇ. മനീഷ് ജനുവരി അഞ്ചിന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തതോടെ ഇത്തരത്തില്‍ പണിതുയര്‍ത്തിയ മുഴുവന്‍ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. വന്‍സാമ്പത്തിക ഇടപാടുകള്‍ ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ഇതിനു പിന്നിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപ്പെടലും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: