ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും ഇരുവിഭാഗവും തമ്മിലുള്ള രമ്യമായ പരിഹാരം പ്രതീക്ഷിക്കുന്നതായും കേന്ദ്രസാംസ്ക്കാരികമന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. രാമക്ഷേത്രത്തിന്റെ രൂപരേഖ ജനുവരിയില്‍ പുറത്തിറക്കുമെന്ന് ഡോ. സുബ്രഹ്മണ്യംസ്വാമിയും അറിയിച്ചു. ജനുവരി9-10 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന സെമിനാറില്‍ ക്ഷേത്രനിര്‍മ്മാണ രൂപരേഖ പ്രസിദ്ധീകരിക്കുമെന്ന് സ്വാമി പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആഗ്രഹിക്കുന്നതായും മഹേഷ് ശര്‍മ്മ പറഞ്ഞു. അയോധ്യയില്‍ ശ്രീരാമ മ്യൂസിയം നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 170 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഭഗവാന് ശ്രീരാമന്റെ ജീവിത കഥ വിവരിക്കുന്ന ‘രാമവനഗമന വീഥി’ പദ്ധതി പ്രകാരമാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്.
എത്രയും വേഗം ജനങ്ങളുടെ സ്വപ്നമായ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കോടതി വിധി വരുന്നതു വരെ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയില്ലെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ബിജെപിയും പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കും. രാമക്ഷേത്ര നിര്‍മ്മാണം രാഷ്ട്രീയ വിഷയമല്ലെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു. കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമാണിതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: