കല്‍പ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര് പീലക്സീനോസ് മെത്രാപ്പോലീത്ത കാലംചെയ്തു. 74 വയസ്സായിരുന്നു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.
കോട്ടയം പാമ്പാടിയില്‍ ഇലപ്പിനാല് കുരുവിളയുടേയും അന്നമ്മയുടേയും മകനാണ്. ഹൈസ്കൂള്‍ പഠനത്തിനുശേഷം 1964ല്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന് ജിഎസ്ടി ബിരുദം നേടി. തുടര്‍ന്ന് കേരള സര്‍വ്വകലാശാല, തിരുപ്പതി ശ്രീ വെങ്കിടേശ്വര സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം. ന്യൂയോര്‍ക്ക് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും എസ്ടിഎം, ലോഗോസ് കോളജില്‍ നിന്നും ഡോക്ടര്‍ ഓഫ് തിയോളജി, ഒര്‍ലാന്‍ഡോ ഇന്റര്‍നാഷണല്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടര്‍ ഓഫ് ഡിവിവിനിറ്റി ബിരുദങ്ങളും നേടി.
1985 ഓഗസ്റ്റ് 30ന് പാമ്പാടി സിംഹാസനപള്ളിയില്‍ യാക്കോബ് മോര്തീമോത്തിയോസ് മെത്രാപോലീത്തായില്നിന്നും റമ്പാന്‍സ്ഥാനം സ്വീകരിച്ചു. 1985 സപതംബര്‍ 12ന് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ വെച്ച് മലബാര്‍ ഭദ്രാസന മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു.
എഴുപത് വയസ്സില്‍ വൈദീകര്‍ക്ക് റിട്ടയര്‍മെന്റ്, വൈദീകക്ഷേമനിധി, പെന്ഷന് പദ്ധതി, വൈദീക പൂളിംഗ് സിസ്റ്റത്തിലൂടെയുള്ള ഒാണറേറിയം പദ്ധതി, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വൈദീകരുടെ പൊതുവായ സ്ഥലംമാറ്റം തുടങ്ങിയവയും ഇദ്ദേഹമാണ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: