തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആര്യങ്കാവ് വാണിജ്യനികുതി ചെക്ക് പോസ്റ്റിലും ആര്‍ടിഒ ചെക്ക് പോസ്റ്റിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. ഓപ്പറേഷന് നികുതി എന്ന പേരിലായിരുന്നു റെയ്ഡ്.
ചെക്ക് പോസ്റ്റുകളെ കുറിച്ചുയർന്ന പരാതികളെ തുടർന്നാണ് പരിശോധന. പാലക്കാട് ഗോവിന്ദാപുരം വാണിജ്യ നികുതി ചെക്ക് പോസ്റ്റിൽ നിന്നും കണക്കിൽപ്പെടാത്ത 5000 രൂപ കണ്ടെടുത്തു. ഗോപാലപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും 950 രൂപയും വടകര അഴിയൂർ വാണിജ്യ നികുതി ചെക്ക് പോസ്റ്റിൽ നിന്നും ടിഫിൻ ബോക്സിലും മറ്റുമായി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 22000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശേധന നടത്തിയിരുന്നു. ‘ഓപ്പറേഷന് കിച്ചടി’ എന്ന പേരിലാണ് പരിശോധന നടന്നത്. വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ലഭിച്ച പരാധിയുടെ അടിസ്ഥാനത്തിലാണ് പരിശേധന നടത്തിയത്. കേരളത്തിലെ എല്ലാ ഓഫീസുകളിലും ഒരേ സമയത്താണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: