കൊല്ലം: കൊല്ലത്തിന്റെ വികസനസ്വപ്നങ്ങള്‍ പൂവണിയിച്ച് 2015 വിട പറയുന്നു. ചിരകാല സ്വപ്നമായിരുന്ന ബൈപാസ്, റെയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം, റെയില്‍വേ വികസനങ്ങള്‍, അമൃത് പദ്ധതി, സ്വച്ഛ്’ഭാരത് എന്നിങ്ങനെ നീളുന്നു നടപ്പാക്കിയ വികസനപദ്ധതികള്‍
ബൈപാസ്
വികസനത്തിന്റെ പൊന്‍തൂവല്‍ എന്ന് വിശേഷിപ്പിക്കാം. ബൈപാസ് നിര്‍മ്മാണം ആരംഭിച്ചതോടെ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ക്ക് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു. നിര്‍മ്മാണോദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് നിര്‍വഹിച്ചത്.
റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ടെര്‍മിനല്‍
ട്രെയിന്യാത്രക്കരുടെ നീണ്ടവര്‍ഷത്തെ ആഗ്രഹമായ കൊല്ലത്തിന് രണ്ടാം ടെര്മിനിലെന്ന സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. ബിജെപി ജില്ലാ ഘടകത്തിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന വി.മുരളീധരനായിരുന്നു ഈ വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
കൊല്ലം അമൃത് പദ്ധതിയില്‍
നഗരം കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പദ്ധതിയില്‍ കൊല്ലം കോര്പ്പറേഷന് സെക്രട്ടറി പങ്കെടുക്കുകയും ചെയ്തു. അന്നത്തെ കോര്പ്പറേഷന് മേയര്‍ ഈ സെമിനാറില്‍ പങ്കെടുത്തില്ല. എല്ലാവര്ക്കും ഭൂമി, എല്ലാവര്ക്കും വീട്, നഗരത്തിന്റെ സര്‍വ്വ പുരോഗതിയും കൈവരിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം.
ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ തൊഴില്‍മേള
ദീനധയാല് ഉപാദ്ധ്യായ ഗ്രാമീണ തൊഴില്പരിപാടിയില് നിരവധി യുവാക്കള്‍ക്കാണ് ജില്ലയില്‍ തൊഴില്‍ തേടി പരിപാടിയില്‍ പങ്കെടുത്തതും വിവിധ കമ്പനികളില്‍ ജോലി ലഭിച്ചതും. തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതായിരുന്നു പദ്ധതി
രാഷ്ട്രീയശക്തിയറിയിച്ച് നവോത്ഥാന സംഗമം
ജില്ലയില്‍ ബിജെപിയുടെ രാഷ്ട്രീയശക്തി വിളിച്ചറിയിച്ചതായിരുന്നു പീരങ്കിമൈതാനിയില്‍ നടന്ന നവോത്ഥാനസംഗമം. ബിജെപി ദേശീയ ആദ്ധ്യക്ഷന്‍ അമിത് ഷായായിരുന്നു പരിപാടിയിലെ മുഖ്യാഥിതി. കൊല്ലം ജില്ലയില്‍ അടുത്തകാലത്തിങ്ങനെ ഒരു പരിപാടി മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ലയെന്നാണ് പിറ്റേ ദിവസം പുറത്തിറങ്ങിയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
സമത്വ മുന്നേറ്റ യാത്ര ശ്രദ്ധാകേന്ദ്രം
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിച്ച സമത്വമുന്നേറ്റ യാത്ര ശ്രദ്ധ കേന്ദ്രീകരിച്ചത് കൊല്ലം ജില്ലയിലായിരുന്നു. കൊട്ടാരക്കര കുണ്ടറ വഴി പീരങ്കിമൈതാനിയില്‍ യാത്ര എത്തിച്ചേരുകയായിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചറായിരുന്നു മുഖ്യ പ്രഭാഷണം. സമ്മേളനത്തില്‍ കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കേരളത്തില്‍ മുഴുവന്‍ താമര വിരിയിപ്പിക്കുമെന്ന് പറഞ്ഞതും കൊല്ലത്ത് വച്ചായിരുന്നു.
താമരയുടെ ശക്തി കൊല്ലം നഗരസഭയിലും
കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഇക്കുറി ചരിത്ര വിജയമായിരുന്നു ബിജെപി നേടിയത്. ചരിത്രത്തിലാദ്യമായി ബിജെപിക്ക് രണ്ട് കൗണ്‍സിലര്‍ പിറന്നുകൊണ്ടാണിത്. കോകിലയെന്ന ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറെയും കോര്‍പ്പറേഷനു നല്കിയതും ഇതേവര്‍ഷം. തിരുമുല്ലാവാരം ഡിവിഷനില്‍ നിന്നും തുവനാട്ട് സുരേഷ്കുമാറും ബിജെപി അംഗമായി നഗരസഭയിലെത്തി. മറ്റ് പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചു 87 സീറ്റില്‍ വിജയിച്ച ബിജെപി 211 സ്ഥലത്ത് രണ്ടാം സ്ഥാനത്ത് എത്തി.
കൊട്ടാരക്കര പുതിയ നഗരസഭ
പുതുതായി കൊട്ടാരക്കര നഗരസഭ നിലവില്‍ വന്നു. ബിജെപിക്ക് ഒരു അംഗവും.
ശാസ്ത്രകലാകാരന്മാര്ക്ക് കരുത്തേകി
സംസ്ഥാന ശാസ്ത്രമേള ഇക്കുറി നടന്നത് കൊല്ലത്താണ്. ശാസ്ത്രമേളക്ക് നാല് നാള് കൊല്ലം വേദിയാകുകയായിരുന്നു.നിരവധി കലാപ്രതിഭകള്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
പ്രധാനമന്ത്രിയായ ശേഷം ജില്ലയില്‍ സന്ദര്‍ശനം നടത്തിയ നരേന്ദ്രമോദിക്ക് ആവേശ്വജ്ജലമായ സ്വീകരണമായിരുന്നു കൊല്ലത്ത് നല്‍കിയത്. എസ്എന്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന മുന്‍മുഖ്യമന്ത്രിയും എസ്എന്‍ഡിപിയുടെ അമരക്കാരനുമായിരുന്ന ആര്.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം ചെയ്യാനാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. നഗരവീഥികളെ മനുഷ്യമതിലാക്കിയായിരുന്നു ജനം അദ്ദേഹത്തെ സ്വീകരിച്ചത്. എസ്എന്‍ കോളേജ് ഗ്രൗണ്ട് മറ്റൊരു ചരിത്ര മുഹൂര്‍ത്തതിന് വേദിയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: