രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 29 ഭാരത മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു, ഇവരുടെ മൂന്നു ബോട്ടുകളും നാവികസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലങ്കന്‍ നേവി വക്താവ് ക്യാപ്റ്റന്‍ അക്രാം അലെവി അറിയിച്ചു.അറസ്റ്റ് ചെയ്ത തൊഴിലാളികള്‍ തുടരന്വേഷണത്തിനായി ട്രിങ്കോമാലി സമുദ്ര സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണ്. തമിഴ്നാട് ഫിഷറീസ് വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചു.
മത്സ്യത്തൊഴിലാളികളെ ട്രിങ്കോമാലിയിലെ നാവികത്താവളത്തിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം, മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് പതിവാകുന്ന സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അതിര്‍ത്തി ലംഘനം ആരോപിച്ച് ഒരു സംഘം മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിരിച്ച വലകള്‍ ശ്രീലങ്കന്‍ നേവി കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയിരുന്നു. നാല് തൊഴിലാളികളെ അന്നു കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: