കോഴിക്കോട്: നഗരത്തില്‍ വന്‍ കഞ്ചാവുവേട്ട. ഒരാള്‍ അറസ്റ്റില്‍. തമിഴ്നാട് തേനി സ്വദേശിയായ മന്മദന് ചിന്നസാമിയാണ് പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ചില്ലറ വില്പനക്കാര്ക്കായി തമിഴ്നാട് തേനിയില്‍ നിന്ന് മൊത്തമായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ കഞ്ചാവ് വില്പന നടത്തുന്ന ഏജന്റുമാര്‍ക്ക് തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് മൊത്തമായും ചില്ലറയായും എത്തിച്ച് കൊടുക്കുന്ന അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് . ഇയാളില്‍ നിന്ന് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ദിവാകരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം പലതവണകളായി ബസ്റ്റാന്റ് കേന്ദ്രീകരിച്ചും റെയില്വേസ്റ്റേഷന് കേന്ദ്രീകരിച്ചും നിരീക്ഷിച്ചുവരികയായിരുന്നു.
കഞ്ചാവിന്റെ കൂടുതല്‍ ഉറവിടത്തെകുറിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി.അബ്ദുള്‍ ഇലാഹ് പ്രിവന്റീവ് ഓഫീസര്‍മാരായ ടി.രമേഷ്, പി. മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാമകൃഷ്ണന്, എം.എല്‍.ആഷ് കുമാര്‍, പി.കെ.അനില്‍ കുമാര്‍, യു.പി.മനോജ്കുമാര്‍, സുജിത്ത്.എന്‍, ജലാലുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
പുതുവല്‍സരാഘോഷത്തിന്റെ മറവില്‍ കോഴിക്കോട് നഗരവും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യമയക്കുമരുന്ന് വില്പനക്കെതിരെ പ്രത്യേക പരിശോധന തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: