അഗര്‍ത്തല: ത്രിപുരയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ നിര്‍ബന്ധ പാഠ്യവിഷയമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ജനുവരി മുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളിലും യോഗ നിര്‍ബന്ധ പാഠ്യവിഷയമാകും.
ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലാണ് യോഗ നിര്‍ബന്ധ പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ അഭാവത്തില്‍ സ്കൂളുകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പരിശീലനം നല്‍കുക. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്ന് ത്രിപുര മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
മോദി സര്‍ക്കാരിന്റെ ശ്രമഫലമായി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്കൂളുകളിലും യോഗ പാഠ്യവിഷയമാക്കിയിരുന്നു. നിരവധി സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലും യോഗ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: