കണ്ണൂര്‍: അഴീക്കല്‍ പോര്‍ട്ടില്‍ നടക്കുന്ന മണലെടുപ്പ് അനധികൃതവും കോടതിയലക്ഷ്യവുമാണെന്ന് അഴീക്കല്‍ പോര്‍ട്ട് പ്രാദേശിക സഹകരണക്കൂട്ടായ്മ. ഇതു സംബന്ധിച്ച് നാലാം തിയ്യതി കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കാനുള്ള നീക്കത്തിലാണ് പ്രദേശിക സഹകരണക്കൂട്ടായ്മ ഭാരവാഹികള്‍. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ 2012-13 വര്‍ഷത്തെ ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മണലെടുപ്പ് നടക്കുന്നത്. നിലവിലുള്ള സര്‍ക്കാര്‍ ഓഡറുകളും ടെണ്ടര്‍ നിയമാവലിയും കാറ്റില്‍പ്പറത്തിയാണ് അഴീക്കല്‍ തുറമുഖത്ത് മണലെടുപ്പിന് സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കിയത്. പോര്‍ട്ടിലെ മണലെടുപ്പുമായി ബന്ധപ്പെട്ടുള്ള ടെണ്ടര്‍ നടപടികള്‍ അട്ടിമറിച്ച് ബിനാമി സംഘങ്ങള്‍ക്ക് ലൈസന്‍സ് നല്കി തുറമുഖ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അനധികൃത ഇടപാട് നടക്കുന്നതായി കൂട്ടായ്മ ഭാരാഹികള്‍ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പ്രസ്തുത ലിസ്റ്റ് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡത്തെക്കുറിച്ച് കോടതി ചോദിച്ചപ്പോള്‍ യാതൊരു വിശദീകരണവും നല്കാന് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. വ്യവസ്ഥ പാലിക്കാതെ നല്കിയ ലിസ്റ്റ് കോടതി തള്ളുകയും ചെയ്തിരുന്നു. സൊസൈറ്റികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യമായ സര്‍ക്കാര്‍ മാനദണ്ഡം നിലവിലുണ്ട്. ഈ നിര്‍ദ്ദേശം മറികടക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. ഇപ്പോള്‍ നടക്കുന്ന മണലെടുപ്പ് ചട്ട വിരുദ്ധമാണെന്ന് കോടതി തന്നെ കണ്ടെത്തിയിരുന്നു. തുറമുഖത്തിന്റെ 10 കി.മീറ്റര്‍ ചുറ്റളവിലുള്ള പരമ്പരാഗത മണലെടുപ്പുകാര്ക്കാണ് ഇവിടെ സൊസൈറ്റികളുണ്ടാക്കി മണലെടുക്കാന്‍ അധികാരമുള്ളത്. ഇപ്പോള്‍ മണലെടുപ്പ് നടത്തുന്ന ജില്ലയിലെ ഒരു ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി ലേബര്‍ ബാങ്കായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ചാണ് ഇവര്‍ മണല്‍ വാരലിന് അനുമതി നേടിയതെന്നും ആരോപണമുണ്ട്.
മണലെടുപ്പിനുള്ള ഒന്നാംഘട്ട വാല്വേഷനില്‍ 40 സൊസൈറ്റികളെയാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ചില സൊസൈറ്റികളുടെ എക്സ്പീരിയന്സിന് 5 മാര്‍ക്ക് നല്‍കിയതിനാലാണ് ഇവര്‍ക്ക് രണ്ടാം ഘട്ടത്തിലേക്ക് കടന്ന് കൂടാനായത്. സാധാരണയായി തൊഴിലാളികളുടെ എക്സ്പീരിയന്‍സിനാണ് മാര്‍ക്ക് നല്‍കുക. ഇതിന് ഘടകവിരുദ്ധമായി സൊസൈറ്റിക്ക് മാര്‍ക്ക് നല്‍കിയത് ചട്ടവിരുദ്ധമാണെന്നാണ് സഹകരണക്കൂട്ടായ്മയുടെ വാദം. ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത സൊസൈറ്റികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന സൊസൈറ്റികളെയാണ് അന്തിമ ലിസ്റ്റില്‍പ്പെടുത്തുക. അന്തിമ ലിസ്റ്റ് രൂപീകരിക്കുന്നതിലും ഇടപെടല്‍ നടന്നിട്ടുണ്ടെന്നും ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത ചില സൊസൈറ്റികളെയും അന്തിമലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. അന്തിമലിസ്റ്റ് തെരഞ്ഞെടുത്തതിലുള്ള മാനദണ്ഡം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ ലിസ്റ്റ് കോടതി അംഗീകരിച്ചിട്ടില്ല. ഓരോ സൊസൈറ്റിയില്‍ നിന്നും 10 ലക്ഷം രൂപവരെ വാങ്ങിയാണ് അന്തിമ ലിസ്റ്റുണ്ടാക്കിയതെന്ന് സഹകരണക്കൂട്ടായ്മ ഭാരവാഹികള്‍ ആരോപിക്കുന്നു.
പെന്‍ഷന്‍കാര്‍ പഞ്ചായത്താഫീസില്‍ അപേക്ഷ നല്‍കണം
പിലാത്തറ: ചെറുതാഴം പഞ്ചായത്തില്‍ നിന്നും വാര്‍ധക്യ, വികലാംഗ, വിധവ, അമ്പത് വയസ്സിന് മുകളിലുള്ള അവിവാഹതര്‍ എന്നിവര്‍ക്കുള്ള പെന്‍ഷനുകള്‍, സാമുഹ്യ സുരക്ഷാ പെന്ഷന് എന്നിവ വാങ്ങുന്ന ഗുണഭോക്താക്കള്‍ നിലവിലെ പോസ്റ്റോഫീസ് അക്കൗണ്ട് മാറ്റി ബാങ്ക് അക്കൗണ്ട് വഴി പെന്ഷന്വാങ്ങുന്നതിന് ഓപ്ഷന് നല്‍കാവുന്നതാണ്. ബേങ്ക് അക്കൗണ്ട് നമ്പര്‍, പാസ് ബുക്കിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജനുവരി 5നകം അപേക്ഷ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: