കോഴിക്കോട്: കേസരി വാരികയുടെ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രസേവാ പുരസ്കാരത്തിന് മുതിര്‍ന്ന പത്രപ്രവര്ത്തകന് രാമചന്ദ്രനും യുവമാധ്യമപ്രവര്ത്തകര്ക്കായുള്ള രാഘവീയം മാധ്യമപുരസ്കാരത്തിന് മീഡിയവണ്‍ സീനിയര്‍ സബ്എഡിറ്റര്‍ ബിജു തറയിലും അര്‍ഹരായി. പുരസ്കാരങ്ങള്‍ ജനുവരി 29ന് നല്‍കുമെന്ന് കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്രാഷ്ട്രസേവാപുരസ്കാരം.
25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് രാഘവീയം മാധ്യമപുരസ്കാരം.
ദീപിക, മലയാള മനോരമ, മംഗളം എന്നീ പത്രങ്ങളില്‍ റിപ്പോര്‍ട്ടറായും ഡപ്യൂട്ടി എഡിറ്ററായും പ്രവര്‍ത്തിച്ച രാമചന്ദ്രന് അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമരംഗത്തുണ്ട്. ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന്, കേസരി മുന്പത്രാധിപര് എം.എ കൃഷ്ണന്, ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്, ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് എന്നിവരുള്‍പ്പെടുന്ന സമിതിയാണ് രാമചന്ദ്രനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഇടുക്കി ജില്ലയിലെ വനവാസികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന വാര്‍ത്താധിഷ്ഠിത പരമ്പരയാണ് മീഡിയവണ്‍ സീനിയര്‍ സബ്എഡിറ്റര്‍ ബിജു തറയിലിനെ രാഘവീയം മാധ്യമ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ജനം ടി.വി. സബ്എഡിറ്റര്‍ യു.പി സന്തോഷ്, മാധ്യമനിരൂപകനായ കുമാര്‍ ചെല്ലപ്പന്, ഡോ.എന്‍.ആര്. മധു എന്നിവരാണ് പുരസ്കാരംനിര്ണ്ണയിച്ചത്.
കേസരി സ്ഥാപക മാനേജരായിരുന്ന എം. രാഘവന്റെ ഓര്മ്മക്കുള്ളതാണ് ‘രാഘവീയം’ മാധ്യമ പുരസ്കാരം.ജനുവരി 29ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും. നോവലിസ്റ്റ് പി. വത്സല ആശംസയര്‍പ്പിക്കും. ആര്.എസ്.എസ്. അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍, എം. രാഘവന് അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി. ബാലകൃഷ്ണന്, ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: