അമ്പലപ്പുഴ: ബ്ലോക്കു പ്രസിഡന്റ് അറിയാതെ കോണ്‍ഗ്രസില്‍ യാതൊരു ചുമതലയുമില്ലാത്ത ജില്ലാപഞ്ചായത്തംഗം പാര്‍ട്ടിയുടെ യോഗം വിളിച്ചതില്‍ പ്രതിഷേധം ഉയരുന്നു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് അടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ രാജിഭിഷണി മുഴക്കി. ഐഗ്രൂപ്പിനും കടുത്ത ഭിന്നത. ജില്ലാപഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷന്പ്രതിനിധി എ.ആര്. കണ്ണനാണ് പഞ്ചായത്തംഗമെന്ന ലെറ്റര്‍പാഡില്‍ കോണ്‍ഗ്രസിന്റെ നേതൃയോഗം വിളിച്ചത്.
ഔദ്യോഗിക കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കേണ്ട ലെറ്റര്‍പാഡ് പാര്‍ട്ടി പരിപാടിക്ക് ഉപയോഗിച്ചതും ചട്ടലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഉണര്‍വ് 2016 എന്ന പേരില്‍ അമ്പലപ്പുഴയിലാണ് നേതൃയോഗം ചേരുന്നത്. യോഗത്തില്‍ കെപിസിസി, ഡിസിസി ഭാരവാഹികള്‍, വാര്‍ഡിലെയും ബൂത്തിലെയും പ്രസിഡന്റുമാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ എത്തിച്ചേരണമെന്നാണ് നിര്‍ദ്ദേശം. കെ.സി,.വേണുഗോപാല്‍ എംപി എത്തിച്ചേരുമെന്നും ജില്ലാപഞ്ചായത്തംഗം അവകാശപ്പെട്ടിട്ടുണ്ട്. നേരത്തെ കണ്ണന് കെ.സി. വേണുഗോപാലിന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു. കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പല്ലാതെ മറ്റു ഭാരവാഹിത്വമില്ലാത്ത കണ്ണന് യോഗം വിളിച്ചത് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള അവഹേളനമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. അതിനിടെ പ്രശ്നം ഒതുക്കിത്തീര്‍ക്കാനും ശ്രമം ആരംഭിച്ചുകഴിഞ്ഞു.
അമ്പലപ്പുഴ ബ്ലോക്കു കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും എ.ആര്. കണ്ണനും ഒരേ ഗ്രൂപ്പുകാരാണ് എന്നിട്ടും കെ.സി.വേണുഗോപാലിന്‍രെ അടുത്ത ആളാണെന്ന പരിവേഷം ഉപയോഗിച്ചാണ് അമ്പലപ്പുഴയിലെ പാര്‍ട്ടി പരിപാടികള്‍ പോലും കണ്ണന് ഹൈജാക്ക് ചെയ്യുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
നേരത്തെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അവഗണിച്ച് കണ്ണനെ ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ത്ഥിയാക്കിയതിലും പ്രതിഷേധമുയര്‍ന്നിരുന്നു. അന്നും എംപിയുടെ സ്വാധീനമുപയോഗിച്ചാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: