ബറേലി: സഹോദര രാജ്യങ്ങളായ ഭാരതത്തിനും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇരു പ്രധാനമന്ത്രിമാരും അവരുടെ അമ്മമാരെയും ഒപ്പമിരുത്തി പരിഹാരങ്ങള്‍ കാണണമെന്ന ഉറുദു കവി മുന്നവര്‍ റാണാ.
”അമ്മമാര്‍ അരികിലുണ്ടെങ്കില്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം വേഗം കണ്ടെത്താനാകും. മൂത്ത സഹോദരന് എന്ന നിലയില്‍ നരേന്ദ്ര മോദി തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. അദ്ദേഹം പാക്കിസ്ഥാനില്‍ പോയി, പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അമ്മയുടെ കാല്‍തൊട്ടു വന്ദിച്ചു.
ഇനി പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ അവസരമാണ്, കവി മുന്നവര്‍ റാണാ പറഞ്ഞു.
അടുത്തിടെ സാഹിത്യ അക്കാദമി അവാര്‍ഡ് മടക്കിയ മുന്നവര്‍, താനോ തന്റെ മകനോ ഇനിമേല്‍ ഒരുകാലത്തും ഒരു സര്‍ക്കാര്‍ അവാര്‍ഡും വാങ്ങില്ലെന്ന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: