അമ്പലപ്പുഴ: മുല്ലപ്പൂവിന് തീവില. പൂക്കള്‍ വില്പനക്കാര്ക്ക് ദുരിതകാലം. കഴിഞ്ഞ കുറേ ദിവസങ്ങളായി കുതിച്ചുയരുന്ന വിലയാണ് പൂക്കച്ചവടക്കാരെയും പൂക്കള്‍ ആവശ്യമുള്ളവരെയും ദുരിതത്തിലാക്കുന്നത്. നിലവില്‍ 850 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന മുല്ലപ്പൂവാണ് ഇപ്പോള്‍ കിലോയ്ക്ക് 2,500 രൂപയ്ക്കു മുകളില്‍ എത്തിയിരിക്കുന്നത്.
മുല്ലപ്പൂവിനൊപ്പം അരളി, റോസ് എന്നിവയ്ക്കും വില കുതിച്ചുയര്‍ന്നു. നൂറു രൂപ വിലയുണ്ടായിരുന്ന അരളിക്ക് 500ഉളം 120 രൂപയുണ്ടായിരുന്ന ജമന്തിക്ക് 300 രൂപയുമായി വിപണിവില. വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു മുഴം മുല്ലപ്പൂവിന് 30 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 70 രൂപ വരെ വാങ്ങുന്നു.
പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് ഈ വിലവര്‍ദ്ധനവ് ഇരുട്ടടിയായിരിരിക്കുകയാണ്. തമിഴ്നാട്ടിലെ വെള്ളപ്പൊക്കമാണ് പൂവില ഉയരാന്‍ കാരണമായി പറയുന്നത്. കേരളത്തില്‍ ഉത്സവ- കല്യാണ പരിപാടികള്‍ക്കായി അധികവില ഈടാക്കുന്നത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: