കട്ടപ്പന: കട്ടപ്പന മുനിസിപ്പല്‍ ഓഫീസിന് മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങളില്‍ നിന്നും അമിത തുക ഫീസായി വാങ്ങുന്നതായി ആക്ഷേപം.നഗരത്തില്‍ എത്തുന്ന ആളുകള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ചുരുക്കം ചില സ്ഥലങ്ങളേ ഇവിടെയുള്ളു അതില്‍ ആളുകള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണ് നഗരസഭാ കാര്യാലയത്തിന് മുന്‍പിലുള്ള ഈ ഗ്രൗണ്ട്.മുന്‍പ് ടാക്സി സ്റ്റാന്റ് ആയിരുന്ന ഇവിടം ടാക്സിസ്റ്റാന്റ് പോലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചപ്പോഴാണ് ചെറിയതുകക്ക് പാര്‍ക്കിംഗിനായി വിട്ടുനല്‍കിയത്. ടൗണിലെ ഗതാഗതകുരുക്കിന് ഒരുപരിധിവരെ ഇത് സഹായവുമാണ്.സ്വകാര്യ വ്യക്തികള്‍ ലേലത്തിനെടുത്താണ് തുക പിരിക്കുന്നത്. ബൈക്കുകള്‍ക്ക്2 രൂപയും മറ്റ് വാഹനങ്ങള്‍ക്ക് 5രൂപയുമായിരുന്നു തുടക്കത്തിലെ ഫീസ്. ഇടക്ക് അത് യഥാക്രമം 5ഉം 10ഉം ആക്കിയിരുന്നു.ഇപ്പോള്‍ പത്ത് രൂപയും ഇരുപത് രൂപയും ആക്കിയിരിക്കുകയാണ്. ജില്ലക്ക് പുറത്തുനിന്ന് എത്തുന്നവരോട് തോന്നിയപോലെയാണ് ഫീസ് ഇടാക്കുന്നത്.നഗരസഭാ ഓഫീസിന് തൊട്ടുമുന്പില് നടക്കുന്ന ഈ തീവെട്ടികൊള്ള കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: