ഉളിക്കല്‍: സര്‍ക്കാര്‍ അവഗണനയില്‍ ക്ഷീരമേഖലയില്‍ പ്രതിസന്ധി രൂക്ഷം. ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി 20 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിനാല്‍ ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ മില്‍മയെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന ക്ഷീര കര്‍ഷകരെയും ക്ഷീര സഹകരണ സംഘം ജീവനക്കാരെയും അവഗണിക്കുകയാണ് ചെയ്തു വരുന്നത്. ക്ഷീര സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പിലാക്കുക സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി ശുപാര്‍ശ ചെയ്ത അഞ്ച് ശതമാനം സംഭരണ ചെലവ് മില്‍മ പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കുക, മുഴുവന്‍ ക്ഷീരസംഘ ജീവനക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കുക, കാലിത്തീറ്റ 50 ശതമാനം സബ്സിഡി അനുവദിക്കുക, വില്‍പ്പന വില വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സംഘങ്ങളുടെ മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് 20ന് സംസ്ഥാനത്തെ മുഴുവന്‍ ക്ഷീര സംഘം ജീവനക്കാരും സംയുക്താഭിമുഖ്യത്തില്‍ പണിമുടക്കുന്നത്. കേരളത്തിലെ പ്രാഥമിക ക്ഷീരസംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്റെ കാലാവധി 2013 ഡിസംബറില്‍ അവസാനിച്ചതാണ് ഈ രംഗത്തെ സംഘടനകളുടെ നിരന്തര സമരത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ സര്‍ക്കാര്‍ ശമ്പള പരിഷ്കരണ കമ്മറ്റി രൂപികരിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അദ്ധ്യഷയായ കമ്മറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ജീവനക്കാര്‍ നടത്തിയ പ്രക്ഷേഭങ്ങള്ക്കൊടുവില് വകുപ്പ് സെക്രട്ടറി മില്‍മ മാനേജ്മെന്റ് മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ച നല്കുന്ന കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന കാര്യത്തില്‍ വകുപ്പ് മന്ത്രി ഇടപെടണമെന്ന ആവശ്യം സംഘടനകള്‍ സംയുക്തമായി ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ‘ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാമെന്ന നിയമസഭയില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ട് പോലും വകുപ്പ് സെക്രട്ടറി തലത്തില്‍ ഫയലുകള്‍ നീങ്ങുന്നില്ല ഉല്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാല്‍ കേരളത്തിലെ കാലി വളര്‍ത്തല്‍ കൃഷിക്കാര്‍ കൊടുംദുരിതത്തിലായിട്ടും കൃഷിക്കാരെ സഹായിക്കാന്‍ സബ്സിഡി നിരക്കില്‍ കാലീത്തീറ്റ നല്കാന് മില്‍മ തയ്യറാകുന്നില്ല. കൃഷിക്കാരുടെയോ ക്ഷീര സംഘങ്ങളുടെയോ താല്പര്യമല്ല മില്‍മയുടെ താല്പര്യമാണ് എല്ലാക്കാലത്തും സംരക്ഷിക്കപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തില്‍ കേരള ചരിത്രത്തിലാദ്യമായി ക്ഷീരസംഘം ജീവനക്കാര്‍ 20ന് പാല് സംഭരിക്കാതെ പണിമുടക്കി സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: