പയ്യന്നൂര്‍: ലോക പ്രശസ്ത വെങ്കല ശില്പ പൈതൃകഗ്രാമമായ കുഞ്ഞിമംഗലം 32 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു പെരുങ്കളിയാട്ടത്തിനൊരുങ്ങി. ആദിപരാശക്തിയായ വടക്കത്തി ഭഗവതിയും പുമാല ഭഗവതിയും പ്രധാന ആരാധനാമൂര്‍ത്തികളായ ഇവിടെ ബാലി ദൈവത്തിന്റെ ആരുഢസ്ഥാനം കുടിയാണ്. പെരുങ്കളിയാട്ടത്തിന്റെ പ്രാരംഭച്ചടങ്ങായ വരച്ചുവെക്കല്‍ 3ന് രാവിലെ 9.30ന് നടക്കും. പ്രധാന കോലധാരിയെ പ്രശ്നചിന്തയിലൂടെ കണ്ടെത്തുന്ന ചടങ്ങാണ് ഇത്. 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. എം.കെ.രാഘവന് എംപി മുഖ്യാതിഥി ആയിരിക്കും. എം.കുഞ്ഞിരാമന്, എം.പി.മുരളി, പാലക്കീല്‍ ലക്ഷമണന്, ടി.കെ.വി.കുഞ്ഞിക്കണ്ണന്, എസ്.കെ.പി.സക്കറിയ തുടങ്ങിയവര്‍ സംസാരിക്കും. 5 ന് ഡോ.ആര്.സി.കരിപ്പത്ത് തെയ്യാരാധനയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. നാലാം ദിവസമായ 6 ന് ഫോക്ലോര് സന്ധ്യ നടക്കും. 7 ന് ആചാര്യ സംഗമം, മാതൃസമ്മേളനം എന്നിവ നടക്കും. മാതൃസമ്മേളനം പി.കെ.ശ്രീമതി എംപി ഉത്ഘാടനം ചെയ്യും. ലതിക സുഭാഷ്, ആനിയമ്മ രാജേന്ദ്രന് എന്നിവര്‍ സംസാരിക്കും. 8 ന് ആദ്ധ്യാത്മിക സമ്മേളനം കെ.പി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന മാനവിക സൗഹാര്‍ദ്ദ സമ്മേളനം നടന് മാമുക്കോയ ഉദ്ഘാടനം ചെയ്യും
9 ന് വൈകുന്നേരം 7 മണിക് പത്മശ്രീ യേശുദാസിന്റെ സംഗീതക്കച്ചരി നടക്കും. 8 വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധനക്ക് ശേഷം നടക്കുന്ന വടക്കത്തി ഭഗവതിയുടെ ഉച്ചത്തോറ്റത്തോടെ കളിയാട്ടത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. സമാപന ദിവസമായ 10 ന് ഉച്ചക്ക് 12 മണിക്ക് പെരുങ്കളിയാട്ടത്തിന്റെ സുപ്രധാന ചടങ്ങായ വടക്കത്തി ഭഗവതിയുടെ തിരുമുടി നിവരല്‍ നടക്കും
പെരുങ്കളിയാട്ട ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കും. വെങ്കലപ്പെരുമ വിളിച്ചോതി 14 അടി ഉയരത്തില്‍ നിര്‍മ്മിച്ച ലക്ഷ്മി വിളക്കും 6 അടി ഉയരവും 26 അടി നീളവുമുള്ള ചങ്ങലവട്ടയും പെരുങ്കളിയാട്ട വേദിയില്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: