തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയ മജിസ്ട്രേറ്റിനെ തടഞ്ഞു. സംഭവത്തെക്കറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് സിറ്റി പോലീസ് കമ്മീഷണറെ ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തി.
തമിഴ്നാട് അരുമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം മജിസ്ട്രേറ്റ് രജിത ആനയറയിലെ സ്വകാര്യ ആശുപത്രിയില്‍ മൊഴിയെടുക്കാന്‍ എത്തിയത്. എന്നാല്‍ അധികൃതര്‍ മൊഴിയെടുക്കാന്‍ അനുവദിപ്പിക്കാതെ പരുഷമായി സംസാരിച്ചതായി മജിസ്ട്രേറ്റ നല്കി പരാതിയില്‍പറയുന്നു. ആശുപ്രത്രിയില്‍ മൊഴി രേഖപ്പെടുത്താന്‍ എത്തുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടസ്സപ്പെടുത്താന്‍ പാടില്ല.
സംഭവത്തിലെ കൃത്യത വരുത്തുന്നതിനു വേണ്ടിയാണ് പോലീസ് കമ്മീഷണറോട് അന്വേഷിച്ച് വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടത്. പോലീസ് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കോടതി തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: