കൊട്ടാരക്കര: നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ താലൂക്ക് സപ്ലൈ വിഭാഗം പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ അളവുതൂക്കത്തിലും വിലനിലവാരത്തിലും ക്രമക്കേടുകള്‍ നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടന്നത്.
പുലമണ്‍ ജംഗ്ഷന്, ചന്തമുക്ക് എന്നിവിടങ്ങളിലെ ബേക്കറികള്‍, ഹോട്ടലുകള്‍, പച്ചക്കറികടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. 50 കടകളില്‍ നടത്തിയ പരിശോധനയില്‍ 45 കടകളിലും ക്രമക്കേടുകള്‍ കണ്ടെത്തി കേസെടുത്തു. പല കടകളിലും വിലനിലവാരപട്ടിക പ്രദര്‍ശിപ്പിച്ചിരുന്നില്ല. ബേക്കറികളിലെ കേക്ക് ഉല്‍പ്പന്നങ്ങളിലാണ് പ്രധാനമായും ക്രമക്കേടുകള്‍ കണ്ടെത്തിയത്. കേക്കുകളില്‍ കൃത്യമായ തൂക്കമോ, നിര്‍മ്മിച്ച ദിവസമോ രേഖപ്പെടുത്തിയിരുന്നില്ല. വീഴ്ച വരുത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. സപ്ലൈ ഓഫീസര്‍ ഗാനാദേവി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ എം.എസ്.ഗോപകുമാര്‍, ആര്.ഉണ്ണികൃഷ്ണപിള്ള, എന്‍.പി.സീന, എസ്.എമിലി ദാസ്, എസ്.ആശ, എ.അബ്ദുള്‍ ഹക്കീം, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: