വടകര: വള്ള്യാട് ജന്നത്ത് വീട്ടില്‍ മുഹമ്മദ് ഷംനാദ് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരത്തിനര്‍ഹനായി. രാഷ്ട്രപതിയുടെ ദേശീയ ധീരതാപുരസ്കാരം റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഷംനാദ് ഏറ്റുവാങ്ങു. കുളത്തില്‍ വീണ ഒന്നര വയസ്സുള്ള റയാ ഫാത്തിമയുടെ ജീവന് രക്ഷിക്കാന്‍ കാണിച്ച ധീരതയാണ് പതിനഞ്ചുകാരനെ ദേശീയ ധീരത പുരസ്കാരത്തിനര്‍ഹനാക്കിയത്. ഇത്തവണ സംസ്ഥാനത്ത് ഷംനാദടക്കം ആറ് കുട്ടികളെയാണ് ദേശീയ ധീരത പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഏപ്രില്‍ 22ന് ഉച്ചയ്ക്ക് ശേഷം മറ്റൊരു കുട്ടിയോടൊപ്പം കളിക്കുമ്പോഴാണ് റിയ ഫാത്തിമ വള്ള്യാട് ചിറക്കല്‍ ജുമാ മസ്ജിദിനോട് ചേര്‍ന്ന കുളത്തില്‍ കാല്‍വഴുതി വീണത്.
ഒപ്പം കളിച്ചുകൊണ്ടിരുന്ന 4 വയസുകാരിയുടെ കരച്ചില് കേട്ടാണ് റിയയുടെ ഉമ്മയും അയല്‍വാസികളും ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനാവാതെ പകച്ചുനില്ക്കുകയായിരുന്നു. ഈ സമയത്ത് അയല്‍വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഷംനാദ് നിലവിളികേട്ട് ഓടിയെത്തുകയും ഒന്നും ആലോചിക്കാതെ മുങ്ങിത്താഴുന്ന ഫാത്തിമയെ രക്ഷിക്കാനായി കുളത്തിലേക്ക് ചാടുകയായിരുന്നു. കുളത്തില്‍ നിന്ന് ഷംനാദ് റിയാ ഫാത്തിമയെ കരയിലെത്തിച്ചു.
ബിസിനസുകാരനായ വള്ള്യാട് ജന്നത്ത് വീട്ടില്‍ കെ. കുഞ്ഞബ്ദുള്ളയുടെയും കെഎംയുപി സ്കൂള്‍ അധ്യാപിക പി.കെ. ഷമീമയുടെയും മകനാണ് ആര്.എ.സി ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷംനാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: