ന്യൂദല്‍ഹി: ജനനന്മ കണക്കിെലടുത്ത് സിഗരറ്റും മദ്യവും അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരോധിക്കാമെന്ന് സുപ്രീം കോടതി. കേരളത്തിന്റെ മദ്യനയം സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യവും അടങ്ങിയിരിക്കുന്നത്.
മദ്യവും പുകയിലയും ആരോഗ്യത്തിന് ഹാനികരമാണ്. ഇവയുടെ പരസ്യം ലോകത്ത് മിക്കയിടങ്ങളിലും വിലക്കിയിട്ടുമുണ്ട്. കോടതി വ്യക്തമാക്കി.2014 2015ല്‍ മദ്യം, സിഗരറ്റ് എന്നിവയുടെ എക്സൈസ് തീരുവയും വില്‍പ്പന നികുതിയും സംസ്ഥാന സര്‍ക്കാരുകളുടെ 20ശതമാനവും 10 ശതമാനവുമാണ്. കോടതി ചൂണ്ടിക്കാട്ടി.
മദ്യവില്‍പ്പന വഴി തമിഴ്നാട് സര്‍ക്കാര്‍ പ്രതിവര്‍ഷം 18,000 കോടി രൂപയും കര്‍ണ്ണാടക സര്‍ക്കാര്‍ 12,000 കോടി രൂപയും ആന്ധ്രാ 10,000 കോടി രൂപയും ദല്‍ഹി 3200 കോടി രൂപയുമാണ് നികുതിയായി നേടിയത്.സ്വകാര്യ മേഖലയിലാണെങ്കിലും പുകയില വില്‍പ്പന വഴിയുള്ള നികുതിയായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശരാശരി ലഭിക്കുന്നത് 20,000 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: