ട്രിപ്പോളി: രണ്ടാമത്തെ മകനെക്കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മകളെ വിവാഹം ചെയ്യിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഗദ്ദാഫി ആസൂത്രണം നടത്തിയിരുന്നു. ലിബിയന്‍ ഏകാധിപത്യനേതാവ് ഗദ്ദാഫിയുടെ മുന്‍ ഉപദേശകന്റേതാണ് വെളിപ്പെടുത്തല്‍.
ലിബിയയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ സഹായകമാകുമെന്ന് വിശദീകരിച്ച് ഗദ്ദാഫി ഇക്കാര്യത്തില്‍ പുടിനുമായി ചര്‍ച്ച നടത്തി. ഗദ്ദാഫിയുടെ രണ്ടാമത്തെ മകന് സയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിയും പുടിന്റെ മകളും തമ്മിലുള്ള വിവാഹത്തിനാണ് ആലോചന നടത്തിയതെന്ന് ഗദ്ദാഫിയുടെ അന്നത്തെ ഉപദേശകന് മൊഹമ്മദ് അബ്ദ് ഇല് മൊതേലബ് അല്‍ ഹൗനിയാണ് അല്‍ അറേബ്യയോടു വെളിപ്പെടുത്തിയത്.
ഗദ്ദാഫിയുടെ നിര്‍ദ്ദേശം പുടിന് തള്ളി. അതിനു കാരണമായി പറഞ്ഞത് ഗദ്ദാഫിയുടെ മകന് സയ്ഫ് അല്‍ ഇസ്ലാമിനെ അറിയില്ലെന്നായിരുന്നുവെന്നും ഹൗനി പറഞ്ഞു.
ലിബിയയിലെ ഏകാധിപതിയായിരുന്ന ഗദ്ദാഫിയെ നാറ്റോയുടെ പിന്തുണയോടെ ആഭ്യന്തര പ്രക്ഷോഭകര്‍ 2011-ന് കൊലപ്പെടുത്തി. മുന്‍ ഭരണകാലത്തെ അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ മകന് സയ്ഫ് അല്‍ ഇസ്ലാമിനെ ജനകീയ വിചാരണ ചെയ്ത് ജയിലിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: