തുറവൂര്‍: പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനത്തെ കറ്റില്പ്പറത്തി നാടുനീളെ പുകവലി ക്കാര് വിലസുന്നു.സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബസ് സ്റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബോട്ടുജട്ടികള്‍, ഉത്സവപ്പറമ്പുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം നിയന്ത്രണമൊന്നുമില്ലാതെ സിഗററ്റ്, ബീഡി എന്നിവ വലിച്ചു തള്ളുന്നവരുടേയും പാന്‍മസാല പോലുള്ള നിരോധിത പുകയില ഉല്‍പ്പങ്ങള്‍ ഉപയോഗിക്കുവരുടേയും എണ്ണം ദിനംപ്രതി ഏറി വരികയാണ്.
പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ച കോടതിയുടെ ഉത്തരവ് വന്ന ഏതാനും മാസങ്ങള്‍ പോലീസും ആരോഗ്യ വകുപ്പ്അധികൃതരും പുകവലിക്കാരെ പിടികൂടാനും പിഴയീടാക്കാനും കാട്ടിയ ജാഗ്രത ഇപ്പോള്‍ കാണാനില്ല. മദ്യപാനത്തേക്കാള്‍ ഗുരുതരമായ സാമൂഹിക വിപത്തായി വളര്‍ന്നിരിക്കയാണ് പുകവലി.
വലിക്കുന്നവര്‍ക്ക് മാത്രമല്ല ചുറ്റുപാടുമുള്ളവരുടെ ആരോഗ്യത്തേയും ബാധിക്കുന്ന പ്രശ്നമായിരിക്കയാണിത്. കുഞ്ഞുങ്ങളും മറ്റുമായി ബസ് സ്റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍,ബോട്ടുജട്ടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നവരാണ് ഇതിന്റെ ദൂഷ്യഫലങ്ങള്ക്കിരയാവുന്നത്.
ദൃശ്യ-ശ്രവ്യ മാധ്യമങ്ങളടക്കമുള്ളവയിലൂടെ പുകവലിയുടേയും മദ്യപാനത്തിന്റേയും മാരകഫലങ്ങളങ്ങളെക്കുറിച്ച് വ്യാപകമായ പ്രചരണം നടത്തുന്നുണ്ടെങ്കിലും ഇവയൊന്നും ഫലം കണാത്ത സ്ഥിതിയാണ്.പൊതുജനാരോഗ്യത്തെ ഗുരുതരമായി ബധിക്കുന്ന ഇത്തരം നിയമ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: