ആലപ്പുഴ: ദേശീയപാതയുടെ നിര്‍മ്മാണത്തില്‍ വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് വിജിലന്‍സ്. ചേര്‍ത്തല എക്സ്റേ ജംഗ്ഷന് മുതല്‍ പാതിരപ്പള്ളി വരെയും ഹരിപ്പാട് മാധവ ജംഗ്ഷന് മുതല്‍ കൃഷ്ണപുരം വരെയുമുള്ള ദേശീയ പാതയുടെ നിര്‍മാണത്തിലാണ് ക്രമക്കേട്.
ദേശീയപാതയുടെ ഗാരന്റി കലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ദേശീയപാത പൊട്ടിപ്പൊളിഞ്ഞു. എന്നാല്‍, കരാറുകാരനെക്കൊണ്ട് റോഡിന്റെ തകരാര്‍ പരിഹരിക്കാന്‍ നടപടിയെടുത്തില്ല. കൂടാതെ, നിശ്ചിത സമയത്തിനുമുമ്പ് തന്നെ കരാറുകാരന് ബാങ്ക് ഗ്യാരന്റി അവസാനിപ്പിച്ച് നല്കി.
ഇതിലൂടെ വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ദേശീയ പാതനിര്‍മ്മാണത്തിന് കരാര്‍ വിളിക്കുമ്പോള്‍ മൂന്നുവര്‍ഷത്തിനിടയില്‍ തകര്‍ന്നാല്‍ തകരാറുകള്‍ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 2016ന് ഗാരന്റി കാലാവധി അവസാനിക്കുന്ന റോഡിലെ കുഴി നികത്താനോ തകരാര്‍ പരിഹരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ലക്ഷങ്ങളുടെ ക്രമക്കേടാണ് ഇതിലൂടെയുണ്ടായിട്ടുള്ളതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.
ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തും. ആലപ്പുഴ എന്‍എച്ച് ഡിവിഷന് ഓഫീസില്‍ നടത്തിയ പരിശോധനയിലൂടെയാണ് ക്രമക്കേടുകള്‍ വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: