പന്തളം: പന്തളം തെക്കേക്കരയില്‍. യാത്രാദുരിതം ഏറുന്നു. പന്തളം തെക്കേക്കര പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്ന പറപ്പെട്ടിയിലെത്തണമെങ്കില് ടാക്സി വാഹനങ്ങളെ ആശ്രയിക്കുക മാത്രമാണ് മാര്‍ഗ്ഗം.പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ട,പന്തളം,അടൂര്‍ എന്നിവിടങ്ങളിലേയ്ക്ക് എത്തിച്ചേരണമെങ്കില്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊതുജനം.പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലൂടെ എം.സി റോഡും കിഴക്ക് അടൂര്‍ – പത്തനംതിട്ട സംസ്ഥാന പാതയും പേരിന് കടന്നു പോകുന്നു.പതിനാലു വാര്‍ഡുള്ള പഞ്ചായത്തില്‍ ഒട്ടു മിക്ക വാര്‍ഡുകളില്‍ നിന്നും ജനങ്ങല്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിച്ചാണ് പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത്.അതു തന്നെ ശ്രമകരമായ ജോലിയാണ്.പത്തു കിലോമീറ്റര്‍ ചുറ്റളവിളുള്ളവരാണ് ഇത്തരത്തില്‍ മൂന്നും നാലും വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്.ഇടമാലി,പാറക്കര വാര്‍ഡുകളില്‍ കൂടി ബസ്സ് സര്‍വ്വീസുകള്‍ തന്നെയില്ല.സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ രാവിലെയും വൈകിട്ടും നിശ്ചിത സമയത്തു മാത്രമാണുള്ളത്.ഭൂരിഭാഗവും സാധാരണക്കാര്‍ താമസിക്കുന്ന പഞ്ചായത്തില്‍ എത്തിച്ചേരാന്‍ ഇരുനൂറുരൂപയോളം ഓട്ടോ കൂലി നല്‍കേണ്ടി വരുന്നു.വൈദ്യുത ചാര്‍ജ്ജും,ടെലഫോണ്‍ ബില്ലും അടയ്ക്കാന്‍ പഞ്ചായത്തിലുള്ളവര്‍ പന്തളത്തെയാണ് ആശ്രയിക്കുന്നത്.യാത്രാ സൗകര്യം കുറവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പന്തളത്തെത്തുന്നതും തിരികെ പോകുന്നതും പ്രയാസകരമാണ്.പന്തളം പോളിടെക്നിക്കില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും യാത്രാക്ലേശത്താല്‍ ബുദ്ധ്യമുട്ടനുഭവിക്കുന്നു.പഞ്ചായത്തിലെ ഏക സാങ്കേതിക വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെത്തുന്ന കുട്ടികളും രക്ഷകര്‍ത്താക്കളും ടാക്സികളെ ആശ്രയിക്കുകയാണ് ഏക മാര്‍ഗ്ഗം.മുന്‍പ് പന്തളത്തു നിന്നും മങ്കുഴി വഴി പത്തനാപുരത്തിനുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി സര്‍വ്വീസ് നിര്‍ത്തിയതും യാത്രക്കാരെ ബാധിച്ചു.നല്ല നിലയില്‍ കളക്ഷനുണ്ടായിരുന്ന ബസ്സ് നിര്‍ത്തിയത് കൊടുമണ്ണില്‍ കൂടി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പറപ്പെട്ടിയില്‍ നിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലെത്താന്‍ നേരിട്ട് ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.തൊഴിലുറപ്പ് തൊഴിലാളികള്‍ നിരന്തരം ബന്ധപ്പെടുന്ന പന്തളം ബ്ലോക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്നത് കുളനടയിലാണ്.ഇവിടേയും എത്തിപ്പെടാന്‍ പന്തളം തെക്കേക്കരക്കാര്‍ക്ക് രണ്ട് ബസ്സിനേ ആശ്രയിക്കണം.ഇവിടേയ്ക്കും നേരിട്ട് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നു.യാത്രാക്ലേശം പരിഹരിക്കാന്‍ പന്തളത്തു നിന്നും അടൂരില്‍ നിന്നും കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് തുടങ്ങണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: