കായംകുളം: ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ശാരദാ ജയന്തിയോടനുബന്ധിച്ച് കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തിലെ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വര്‍ത്തമാനകാല സാഹചര്യത്തില്‍ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ശ്രീരാമകൃഷ്മ പരമഹംസരുടെയും, ശാരദാ ദേവിയുടെയും പോലെയുളള മഹത് വ്യക്തികളുടെ സംഭാവനകള്‍ വളരെ വലുതാണ്. ഭാരതത്തിന്റെ സ്വാതന്ത്യസമര പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനം നല്‍കിയത് സ്വാമി വിവേകാന്ദനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു ശേഷം കൊറ്റാര്‍കാവ് ശുഭാനന്ദ ആശ്രമം, ചെറുകോല്‍ ശുഭാനന്ദാശ്രമം, ശബരിമല വാവരുസ്വാമികളുടെ കുടുംബവീടായ പാവുക്കര കരുവേലില്‍ അബ്ദുള്‍ സലാം മുസ്ലിയാറുടെ വീട്, ചെങ്ങന്നൂര്‍ ബിഷപ്പ് ഹൗസിലും സന്ദര്‍ശനം നടത്തി.
ജില്ലാ ബൗദ്ധിക് പ്രമുഖ് കെ.പ്രസാദ്, ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സംഘചാലക് എം.എന്‍. ശശിധരന്, കാര്യവാഹ് എച്ച്.അരുണ്‍, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, അശോക് അമ്മാഞ്ചി, പ്രസാദ് തിരമത്ത്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.സോമന്, വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ജി.ജയദേവ്, ബിജെപി സാംസ്ക്കാരിക വിഭാഗം കണ്‍വീനര്‍ ഗോപന് ചെന്നിത്തല, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ബി.കൃഷ്ണകുമാര്‍, ജയചന്ദ്രന്‍പിള്ള, കായംകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പുളിയറ വേണുഗോപാല്‍, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സജുകുരുവിള, ശ്രീരാമകൃഷ്ണാശ്രമം ആശ്രമം പിആര്‍ഒ: രാജേന്ദ്രന്, രാജന് കണ്ണാട്ട്, ശ്യാമളകൃഷ്ണകുമാര്‍, പ്രമോദ് കാരയ്ക്കാട്, ശിവാനന്ദന്, എസ്. രംഗനാഥ്, കെ.എം. ഹരികുമാര്‍, സുരേഷ് കുമാര്‍, വിജയകുമാര്‍ പരമേശ്വരത്ത്, വത്സലകുഞ്ഞമ്മ, സുധാമണി, എം.ജി.എം നമ്പൂതിരി, അനില്‍ജോണ്‍, പ്രശാന്ത് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹത്തിനൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: