ശബരിമല: മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മകരജ്യോതി ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന പ്രദേശങ്ങളില്‍ വെളിച്ചം കുടിവെള്ളം എന്നിവ എത്തിക്കാനുള്ള സംവിധാനം ഒരുക്കും. തീര്‍ത്ഥാടകര്‍ ക്യൂനില്ക്കുന്ന ബാരിക്കേഡുകള്‍ ബലപ്പെടുത്താനുള്ള നടപടി പൂര്‍ത്തിയായി.
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് പാണ്ടിത്താവളത്തുനിന്ന് എത്തുന്ന തീര്‍ത്ഥാടകരെ ശബരിനന്ദനം പൂന്തോട്ടത്തിന് സമീപത്ത് നിന്ന് മാളികപ്പുറം ഭാഗത്തെ വിശ്രമപ്പന്തലിലൂടെ വടക്കേനടയില്‍ എത്തിക്കാന്‍ ബാരിക്കേഡ് സ്ഥാപിക്കും. പാണ്ടിത്താവളത്ത് പര്‍ണ ശാലകള്‍ ഒരുക്കി ഭജനയും പ്രാര്‍ത്ഥനകളുമായി തങ്ങുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി ഈ ഭാഗത്ത് കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിക്കും. ഇവിടെ കൂടുതല്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കും.
ടാങ്കുകളായി രണ്ടുകോടി ലിറ്റര്‍ ജലം സംഭരിച്ച് സൂക്ഷിക്കുവാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം കവര്‍ അപ്പവും 15 ലക്ഷം ടിന് അരവണയും കരുതല്‍ശേഖരമായി ഉണ്ട്. ദിനം പ്രതി രണ്ട് ലക്ഷം കണ്ടയ്നര്‍ അരവണ ഉല്പാദിക്കുന്നുണ്ട്. ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിലൂടെ യഥേഷ്ടം ലഭ്യമാക്കാനുള്ള നടപടി എടുത്തിട്ടുണ്ട്. അഭിഷേകം നടത്താന്‍ കഴിയാത്തവര്‍ക്ക് മുദ്രയിലെ നെയ്യ് കൗണ്ടറില്‍ കൊടുത്ത് പകരം അഭിഷേകം നടത്തിയ നെയ്യ നല്കുവാനുള്ള സംവിധാനം ഒരുക്കി.
രാവിലെ അഭിഷേകം നടത്തുന്ന പഞ്ചാമൃതം ആവശ്യക്കാര്‍ക്ക് നല്കാന് ക്രമീകരണം ഏര്‍പ്പെടുത്തും.പമ്പനിലക്ക്ല് ചെയിന്‍ സര്‍വ്വീസുകള്‍ക്കായി 400 ബസുകള്‍ ഉള്‍പ്പെടെ ആയിരത്തോളം ബസുകളാണ ്പമ്പയില് സജ്ജീകരിക്കുക.80 ലോഫ്ളോര്‍ ബസുകളും 10 എസി ലോഫ്ളോര്‍ ബസുകളും ഉണ്ടാക്കും.മകര വിളക്കിന് വിപുലമായ ക്രമീകരണങ്ങളാണ് പോലീസും സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: