കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം, അയ്യപ്പ സേവയും- ഒടുവിലിതാ യോഗയും. തളളിപ്പറഞ്ഞവയെ ഒന്നൊന്നായി ഏറ്റെടുത്ത് സിപിഎമ്മും സഖാക്കളും. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാളെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ 1000 പേര് അണിനിരക്കുന്ന യോഗ പ്രദര്‍ശനം. മെച്ചപ്പെട്ട ശരീരം, മെച്ചപ്പെട്ട മനസ്സ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം പുതിയ അടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മനസും ശരീരവും മെച്ചപ്പെടാന്‍ യോഗ പാഠ്യപദ്ധതിയിലടക്കം ഉള്‍പ്പെടുത്തണമെന്ന് പറയുമ്പോള്‍ അതിനെ കാവിവല്ക്കരണമെന്നാക്ഷേപിച്ച സിപിഎം യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പൊടിക്കൈ പയറ്റുകയാണിവിടെ. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്ററിന്റെ ബാനറിലാണിത്. ശ്രീ എം ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. യോഗയ്ക്കായി പ്രത്യേക സിലബസും സിപിഎം തയ്യാറാക്കിയിട്ടുണ്ട്.
ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗദിനമായി ലോകം ആചരിച്ചത്. യോഗയെ അനുഭവിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്ക്കരിച്ച യോഗാദിനം ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു. 191 രാജ്യങ്ങളില്‍ 257 സ്ഥലങ്ങളിലായി യോഗാദിനം ആചരിച്ചു. ഇതിനെ വിമര്‍ശിച്ചു രംഗത്തുവന്ന സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി യോഗയെ അപമാനിച്ചു കൊണ്ട് പത്രസമ്മേളനവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: