ബാലുശ്ശേരി (കോഴിക്കോട്): രാജ്യത്തെ ചെറുകിട തൊഴില്‍ സംരംഭകരെ സഹായിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തുടങ്ങിയ മുദ്ര ബാങ്ക് വായ്പ സംസ്ഥാനത്ത് ഇടത്- വലത് ഉദ്യോഗസ്ഥലോബി അട്ടിമറിക്കുന്നു.
വന്‍കിട വ്യവസായികള്‍ക്ക് വായ്പ നല്കാന് ബാങ്കുകള്‍ മത്സരിക്കുമ്പോള്‍ പ്രയാസത്തിലാകുന്ന ചെറുകിട സംരംഭകര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ മുദ്ര ബാങ്ക് തുടങ്ങിയത്. ശിശു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മുദ്ര ബാങ്ക് വായ്പ നല്‍കുന്നത്. ശിശു വിഭാഗത്തില്‍ 50,000 വരെയും കിഷോര്‍ വിഭാഗത്തില്‍ 50,001 മുതല്‍ അഞ്ചുലക്ഷം വരെയും തരുണ്‍ വിഭാഗത്തില്‍ അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയും വായ്പ ലഭിക്കും.യുവാക്കള്‍, യുവ സംരംഭകര്‍, തൊഴില്‍ നൈപുണ്യമുള്ളവര്‍ എന്നിവര്‍ക്കും വനിതാ സംരംഭകര്‍ക്കും മുന്‍ തൂക്കം നല്കുന്ന രീതിയിലാണ് മുദ്ര ബാങ്കിന്റെ പ്രവര്‍ത്തനം.
ചെരുപ്പ് തുന്നുന്ന ആള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതു മുതല്‍ ബാര്‍ബര്‍ഷോപ്പ്, പപ്പടം, അച്ചാര്‍, ബാഗ് നിര്‍മ്മാണം, ചെറുകിട ടെക്സ്റ്റയില്‍സ്, ഡിടിപി സെന്റര്‍ തുടങ്ങിയവക്കെല്ലാം വായ്പ ലഭിക്കും. എന്നാല്‍ സംസ്ഥാനത്തെ മിക്ക ബാങ്കുകളിലും ലോണ്‍ അന്വേഷിച്ചെത്തുന്ന ചെറുകിട സംരംഭകരെ മാനേജര്‍മാര്‍ പല കാരണം പറഞ്ഞ് മടക്കി അയക്കുന്നതായി വ്യാപക പരാതി. ഇപ്പോള്‍ ലോണ്‍ കൊടുക്കുന്നില്ലെന്നുപോലും ബാങ്ക് അധികൃതര്‍ പറയുന്നുണ്ട്. മൂന്ന് മാസത്തേക്ക് ഒരു ചെറുകിട ലോണും അനുവദിക്കില്ലെന്നാണ് ചില ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്.
നിരവധി പേരെയാണ് പലകാര്യങ്ങള്‍ പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇങ്ങനെ കബളിപ്പിക്കുന്നത്. ലോണ്‍ അനുവദിച്ചാല്‍ നേട്ടം കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കും ലഭിക്കുമെന്ന ഭയമാണ് ഇതിനു പിന്നിലുള്ളത്. ലോണ്‍ ആവശ്യത്തിന് എത്തുന്നവരെ നിരാശപ്പെടുത്തി അയക്കാന്‍ കാരണം ഇടത് -വലത് ബാങ്ക് യൂണിയന് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: