തിരുവനന്തപുരം: തുഞ്ചന്‍ ദിനത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. സംസ്ഥാനത്ത് വോട്ട് ബാങ്ക് നോക്കിയാണ് മഹാത്മാക്കളെ സര്‍ക്കാര്‍ ആദരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
തുഞ്ചന്ദിനമായ ഇന്നലെ അഖിലേന്ത്യാ ചെക്കാല സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്.
എഴുത്തച്ഛന് ഒരു പ്രത്യേക സമുദായത്തിന്റെ ആളല്ല. കേരളത്തിന്റെ ഭാഷാപിതാവാണ്. എന്നാല്‍ അര്‍ഹമായ സ്ഥാനം ഭാഷാപിതാവിന് സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ല. തിരൂര്‍ തുഞ്ചന്‍പറമ്പിനു സമീപം എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനു പകരം എഴുത്താണിയാണ് സ്ഥാപിച്ചത്. കോഴിക്കോട് ടൗണ്‍ഹാളിന് തുഞ്ചന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വാഗണ്ട്രാജഡിക്കാണ് അവിടെ പ്രാധാന്യമെന്ന് അധികാരികള്‍ പറയുകയായിരുന്നു.
ഹൈന്ദവ സമൂഹം സംഘടിതമല്ലാതിരുന്ന സമയത്ത് ഉന്നയിച്ചതിനാലാണ് ആവശ്യങ്ങള്‍ തിരസ്ക്കരിച്ചത്. ഇന്നായിരുന്നെങ്കില്‍ ഉടന്‍ ചെയ്യുമായിരുന്നു. ഇതിന് ഉദാഹരണമാണ് സ്വന്തം ജീവന് പണയപ്പെടുത്തി സുഹ്യത്തിനെ രക്ഷിച്ച യുവാവിന് അര്‍ഹമായ നഷ്ടപരിഹാരവുമായി മുഖ്യമന്ത്രി വയാനാട് ആദിവാസി ഊരിലെത്തിയതെന്നും വി.മുരളീധരന് പറഞ്ഞു.
ചെക്കാല സമുദായം സംഘം അഖിലേന്ത്യാ പ്രസിഡന്റ് രംഗനാഥന് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ആറ്റുകാല്‍ മോഹനന്, വൈസ് പ്രസിഡന്റ് പത്മകുമാര്‍, ബിജെപി സംസ്ഥാന ഇലക്ഷന് സെല്‍ കണ്‍വീനര്‍ അതിയന്നൂര്‍ ശ്രീകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്, അമ്പൂരി പ്രഭാകരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: