നരിക്കുനി: ബിജെപി പഞ്ചായത്ത്സമിതി പ്രസിഡന്റിനെയും ആര്‍എസ്എസ് മണ്ഡല് ശാരീരിക ശിക്ഷണ്‍ പ്രമുഖിനെയും സിപിഎമ്മുകാര്‍ ആക്രമിച്ചു. ബിജെപി നരിക്കുനി പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.അനില്‍കുമാറിനെയും ആര്‍എസ്എസ് മണ്ഡല് ശാരീരിക് ശിക്ഷണ്‍പ്രമുഖ് രജീഷ് മണപ്പുറത്തിനെയുമാണ് അക്രമിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞ് നരിക്കുനി അങ്ങാടിയിലെത്തിയ സിപിഎമ്മുകാര്‍ മദ്യലഹരിയില്‍ അഴിഞ്ഞാടുകയായിരുന്നു. ഒട്ടേറെ ക്രിമനല്കേസുകളില്പ്രതിയും സിപിഎമ്മുകാരനുമായ ജംഷിദ് മുണ്ടപ്പുറം, അര്ജുന് കൂടത്താംകണ്ടി, അശ്വിനി വേയാട്ടുമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്.
ബിജെപി പ്രവര്‍ത്തകനായ നീരജിന്റെ കമ്പ്യൂട്ടര്‍ സെയില്‍സ് ആന്റ് സര്വീസിന്റെഷോറൂം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി നീരജും സുഹൃത്തുക്കളും പുതിയ ഷോപ്പില്‍ സൗകര്യമൊരുക്കുന്നതിനിടെ സിപിഎമ്മുകാര്‍ മദ്യലഹരിയില്‍ തട്ടിക്കയറുകയും പ്രകോപനത്തിന് ശ്രമിക്കുകയുംചെയ്തു. നീരജിനെ ഷോപ്പിലിട്ട് പൂട്ടിയതിനാല്‍ ഇത് സംബന്ധിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റായ അനില്‍കുമാര്‍. പൊടുന്നനെ സിപിഎം അക്രമികള്‍ അനില്‍കുമാറിനെ അക്രമിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടുവള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: