കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നഗര റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 8.65 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി സ്ഥലം എം.എല്‍.എ.യും പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ.മുനീര്‍ അറിയിച്ചു.
മാങ്കാവ്-കോട്ടൂളി റോഡിന് 3.5 കോടി രൂപയും പാളയം-ജയില്‍ റോഡിന് രണ്ടു കോടി രൂപയും മേലെ പാളയം-പാളയം സബ്വേ റോഡ് 1.5 കോടി രൂപയുടെയും പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവണ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണാശ്ശേരി വാളപ്പുറം എന്‍.വി.അവറാന്‍കുട്ടി ഹാജി റോഡിന് 50 ലക്ഷം രൂപ, പന്നിയങ്കര പഴയ ഇലക്ട്രിക് കമ്പനി മുതല്‍ വി.കെ.കൃഷ്ണമേനോന് റോഡ് വരെ നവീകരിക്കുന്നതിന് 25ലക്ഷം രൂപ, വെസ്റ്റ് മാങ്കാവ്-തിരുവണ്ണൂര്‍ ക്ഷേത്രം-മിനിബൈപ്പാസ് റോഡിന് 25 ലക്ഷം രൂപ, കോവൂര്‍-പാലാഴി റോഡിന് 25 ലക്ഷം രൂപ, കോഴിക്കോട് റയില്‍വേ സ്റ്റേഷന് ലിങ്ക് റോഡിന് 25 ലക്ഷം രൂപ, കോഴിക്കോട് റയില്‍വേ സ്റ്റേഷന് റോഡ് 15 ലക്ഷം എന്നിങ്ങനെയും ഭരണാനുമതി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: