കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കേരളത്തിന് കൈമാറി. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ രാവിലെ പതിനൊന്ന് മണിക്ക നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മന്ത്രി ആര്യാടന് മുഹമ്മദിന് കോച്ചുകളുടെ താക്കോല്‍ കൈമാറി.
22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമാണ് ഓരോ കോച്ചുകള്ക്കുമുള്ളത്. 250 പേര്‍ക്ക് യാത്ര ചെയ്യാം. രാജ്യത്ത് മെട്രോകള്‍ക്കായി നിര്‍മിച്ചവയില്‍ ഏറ്റവും ആധുനിക കോച്ചാണിത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്, എം.ഡി മങ്കു സിങ്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മൂന്ന് പ്രത്യേക ട്രെയ്ലറുകളിലാണ് കോച്ചുകള്‍ കൊച്ചിയിലത്തെിക്കുക. ഈ മാസം പത്തിന് ട്രെയ്ലറുകള് കൊച്ചിയിലത്തെും. മുട്ടം യാര്‍ഡില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം പരീക്ഷണ ഓട്ടത്തിന് തയാറാക്കും. സൂചകങ്ങളും ഡിസ്പ്ളേ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കും.
ഒമ്പത് മാസം കൊണ്ടാണ് കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫ്രഞ്ച് കമ്പനിയാണ് മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കോച്ചുകള്‍ നിര്‍മിച്ച് നല്‍കിയത്. ഭാരതത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കോച്ചുകളാണിത്. ജനുവരി 23നാണ് ആദ്യ പരീക്ഷണ ഓട്ടം നിശ്ചയിച്ചിരിക്കുന്നത്.
കോച്ചുകള്‍ ഡിസംബര്‍ പകുതിയോടെ കൊച്ചിയില്‍ എത്തിച്ച് ജനുവരിയില്‍ പരീക്ഷണ ഓട്ടം തുടങ്ങാനായിരുന്നു ആദ്യം പദ്ധതി. എന്നാല്‍, ചെന്നൈയിലെ വെള്ളപ്പൊക്കം കോച്ചുകളുടെ കൈമാറ്റം വൈകിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: