കൊച്ചി: കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച സമുഹ്യ പരിഷ്കര്‍ത്താക്കളായ ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി എന്നിവരെ ഇകഴ്ത്തി കാട്ടി കത്തോലിക്കാ സഭ. സഭയുടെ മുഖപത്രമായ കത്തോലിക്ക സഭയുടെ പുതുവര്‍ഷ പതിപ്പിലാണ് ഈ മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്രീനാരായണ ഗുരു ഈഴവ സമുദായത്തിന് വേണ്ടിയും ചട്ടമ്പി സ്വാമി നായര്‍ സമുദായത്തിനും അയ്യങ്കാളി അധ:കൃത വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നാണ് സഭ മുഖപത്രം കണ്ടുപിടിച്ചിരിക്കുന്നത്. അവര്‍ക്ക് മുമ്പ് ജനിച്ച ചാവറയച്ചനും മറ്റും കൊളുത്തിയ നവോത്ഥാന ചിന്തകളുടെയും സാമൂഹിക ചലനങ്ങളുടെയും ഉത്പന്നങ്ങളാണ് ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി എന്നിവരെന്നാണ് സഭയുടെ വാദം. ആരാണ് കേരളത്തിന്റെ നവോത്ഥാന ശില്പികള് എന്ന തലക്കെട്ടില്‍ ഉള്ള മാധ്യമലോകം എന്ന കോളത്തിലാണ് കേരളത്തിന്റെ സമൂഹിക പരിഷ്കര്‍ത്താക്കളെ അപമാനിച്ചിരിക്കുന്നത.
ഇവര്‍ മൂന്നു പേരും ജനിക്കുന്നതിന് മുമ്പ് ക്രൈസ്തവ മിഷണറിമാരും ചാവറയച്ചനും സഭാ നേതാക്കളും കേരളത്തിന്റെ നവോത്ഥാനത്തിനു വഴിതെളിയിച്ചുവെന്ന തരത്തില്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കത്തോലിക്കാ സഭ തങ്ങളുടെ മുഖപത്രത്തിലുടെ നടത്തിയിരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ പിതൃത്വം തട്ടിയെടുക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇത്തരമൊരു പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നു.
ക്രൈസ്തവ മിഷണറിമാര്‍ കേരളത്തിലെത്തിയത് മതം മാറ്റം നടത്തുന്നതിന് വേണ്ടിയാണെന്ന യാഥാര്‍ത്ഥ്യം മറച്ച്പിടിച്ചാണ് സാംസ്കാരിക പൈതൃകം ഏറ്റെടുക്കുവാന്‍ സഭ ശ്രമം നടത്തുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയുമെല്ലാം സമുദായങ്ങളുടെ ഉന്നമനത്തിനായാണ് പ്രവര്‍ത്തിച്ചതെന്ന തെറ്റായ സന്ദേശം നല്‍കുകയാണ് സഭാ നേതൃത്വത്തിന്റെ അറിവോടെ മുഖപത്രം ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം പ്രസംഗിച്ച വേദിക്കു മുന്നില്‍ സ്ഥാപിച്ച നവോത്ഥാന നായകരുടെ ഛായചിത്രങ്ങളുടെ ചുവടുപിടിച്ചാണ് സഭ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമം നടത്തിയിരിക്കുന്നത്. മറ്റൊരു ലേഖനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: