തൃശൂര്‍: തപസ്യ കലാസാഹിത്യ വേദി ഒരുക്കുന്ന സാംസ്കാരിക തീര്‍ത്ഥയാത്രക്ക് ഇന്ന് സമാരംഭം. എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്കാരം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കേരളത്തിലെ സാംസ്കാരിക നായകര്‍ യാത്ര നയിക്കുന്നത്. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ തപസ്യ കലാ സാഹിത്യ വേദി മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രയുടെ രജതജൂബിലിയും തപസ്യയുടെ 40-ാം വാര്‍ഷികവും പ്രമാണിച്ചാണ് തീര്‍ത്ഥയാത്ര നടത്തുന്നത്. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ സാഗരതീരം വഴിയാണ് സാഗരതീരയാത്ര സഞ്ചരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് കന്യാകുമാരിയില്‍ തിരിതെളിക്കുന്നതോടുകൂടി യാത്ര ആരംഭിക്കും.
പരിപാടിയില്‍ പ്രശസ്ത സംഗീതജ്ഞന് ഗംഗൈ അമരന് മുഖ്യാതിഥിയാകും. വിവിധ ജില്ലകളില്‍ 12 കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. യാത്രയിലുടനീളം സംഘടിപ്പിച്ചിരിക്കുന്ന യോഗങ്ങളില്‍ അതാതു പ്രദേശങ്ങളിലെ കലാ സാഹിത്യ രംഗത്തുള്ളവരെ ആദരിക്കും. തീര്‍ത്ഥയാത്രക്ക് കാവാലം നാരായണപണിക്കര്‍, കവി.എസ് രമേശന് നായര്‍, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, പി.നാരായണകുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണന്, മാടമ്പ് കുഞ്ഞുകുട്ടന്, എന്‍.കെ.ദേശം, സംഗീതസംവിധായകന് രാജാമണി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും. സംസ്ഥാനത്തുടനീളം 250 കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം ഒരുക്കും.
ബോളിവുഡ് താരം മുകേഷ് ഖന്ന, എം.കെ.സാനു, എം.ലീലാവതി, എം.കെ.അര്ജുനന് തുടങ്ങി അനേകം കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സാന്നിദ്ധ്യം വിവിധ സമ്മേളനങ്ങളില്‍ ഉണ്ടാകും. കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്.മധു, രജിത്ത്കുമാര്‍.ആര്.എസ്.എസ് പ്രാന്ത പ്രചാരക് പി.ആര്.ശശിധരന്, പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ആര്.സഞ്ചയന്, കെ. പി ശശികലടീച്ചര്‍, എ.കെ. ശ്രീധരന്മാസ്റ്റര്, സുകുമാരന്‍ പെരിയച്ചൂര്‍, കെ.പി.രാധാകൃഷ്ണന്, എടപ്പാള്‍ മണി, ഹരീന്ദ്രന്‍മാസ്റ്റര്‍, വത്സന് തില്ലങ്കേരി തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. മറുപട ി പ്രസംഗം തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.രമേശന് നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ജി. ഹരിദാസ്, ജാഥാ ക്യാപ്റ്റന്‍ സി.സി.സുരേഷ് എന്നിവര്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: