ഇടുക്കി: പീരുമേട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. ചെന്നൈ ഗിരികമ്പാക്കം സ്വദേശി സുബ്ബയ്യ(58) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ വിവരം ശേഖരിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബോംബ് വച്ചിട്ടുണ്ടെന്നും അര മണിക്കൂറിനകം പൊട്ടുമെന്ന ഭീഷണി സ്റ്റേഷനിലെ ലാന്‍ഡ് ലൈനിലേക്ക് വന്നത്.
തമിഴ് ചുവയുള്ള സംസാരമായതിനാല്‍ അയ്യപ്പഭക്തരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. പ്രതിയെ ഇന്നലെ വൈകീട്ടാണ് ചെന്നൈയിലെ വസതിയില്‍ നിന്നും പീരുമേട് എസ്ഐ ജോബിന് ജോര്‍ജിന്റെ നേത്യത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ശബരിമല ദര്‍ശനത്തിനിടെ അപ്പാച്ചിമേട്ടില്‍ കൂട്ടം തെറ്റിപ്പോയപ്പോള്‍ ഉണ്ടായ ഭയത്താലാണ് സുബ്ബയ്യ ഇത്തരം ഒരു ഫോണ്‍ ചെയ്തത് എന്നാണ് പ്രാഥമിക വിവരം.
18 ലധികം തവണ ഇയാള്‍ 108 എന്ന നംബറിലേക്കും വിളിച്ചിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കാന്‍ ക്യത്യമായി അറിയാത്തതാണ് ഇത്തരമൊരു കോള്‍ പോകാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ നല്കുന്ന വിശദീകരണം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: