കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മ്മാണം അവസാനഘട്ടത്തില്‍. 15 ശില്പികള് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. പൂര്‍ണ്ണമായും തേക്കില്‍ ആണ് നിര്‍മ്മാണം. വിജി പുഷ്കരന് ആചാരിയുടെ നേതൃത്വത്തിലാണ് ജോലി നടക്കുന്നത്.
ഇദ്ദേഹത്തിനൊപ്പം സഹോദന്മാര് ഉള്‍പ്പെടെ 15 പേരാണ് ഇടവേളകളില്ലാതെ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 3 കോടി രൂപയില്‍ അധികം ചിലവഴിച്ച് തേക്കിന്‍തടി വാങ്ങിയാണ് ഉപയോഗിക്കുന്നത്. ക്ഷേത്രനിര്‍മ്മാണ രീതികളിലെ ഏറ്റവും ദുര്‍ഘടമായ അലസി മാതൃകയാണ് ഇവിടെ ഉപയോഗിക്കുന്നത്. ദദ്പരന്തി, ഗജപുഷ്ടം, വട്ടശ്രീകോവില്‍ തുടങ്ങിയക്ഷേത്രനിര്മ്മാണ രീതികളെ അപേക്ഷിച്ച് ഏറെ അകര്‍ഷകമായ, കൂടുതല്‍ ചിത്രശില്പ പടികളും കൈയ്യുളി ഉപയോഗിച്ച് വലിയകുടം, മുഖപ്പ്, വാതില്‍, ചാരുകാല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ജോലികള്‍് പൂര്‍ത്തീകരിച്ചു.
ജനുവരി 20 മാര്‍ച്ചിന് മുമ്പ് ജോലികള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാനാകുമെന്ന് ആചാരി പറഞ്ഞു. മാതാ അമൃതാനന്ദമയി ദേവിയാണ് ചുറ്റമ്പലം സമര്‍പ്പണ ചടങ്ങ് നിര്‍വഹിക്കുന്നത്.
21 ദേവശില്പങ്ങളും, 18 വ്യാളി രൂപങ്ങളും, 5 സെറ്റ് ഡോറും നിര്‍മ്മാണത്തെ പ്രൗഢമാക്കുന്നു. മണ്ഡപവും, നമസ്കാരമണ്ഡപവും, ഇടനാഴികളും കൊത്തുപണിയോടുകൂടിയ മച്ചും ക്ഷേത്രനിര്‍മ്മാണത്തിന്റെ സവിശേഷതയാണ്. കൊടുങ്ങല്ലൂര്‍ മധു ആചാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: