ഹരിപ്പാട്: സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ വരുന്നവരെ തെറ്റിദ്ധരിപ്പിച്ച് മടക്കി അയച്ചത് വിവാദമായതോടെ കരുവാറ്റ പോസ്റ്റുമാസ്റ്റര്ക്കെതിരെ മാവേലിക്കര പോസ്റ്റല്‍ സൂപ്രണ്ട് ശിക്ഷണ നടപടിയെടുത്തു. പോസ്റ്റുമാസ്റ്ററെ കരുവാറ്റയില്‍ നിന്ന് സ്ഥലം മാറ്റി.
പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്രഗവമെന്റ് നടപ്പാക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധിയോജന. ഇതില്‍ ചേരാനായി കരുവാറ്റ പോസ്റ്റോഫീസില്‍ എത്തുന്ന കുട്ടികളുടെ മാതാപിതാക്കളെ പദ്ധതിയില്‍ ചേര്‍ക്കാതെ മടക്കി അയച്ചതായാണ് കേസ്. ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ സര്‍ക്കാര്‍ മാറിയാല്‍ അടച്ചപണം നഷ്ടപ്പെടുമെന്ന് പോസ്റ്റ്മാസ്റ്റര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തിരിച്ച് വിടുകയാണ് ചെയ്തത്.
ഇതേ തുടര്‍ന്ന് കരുവാറ്റ തെക്ക് പാവിട്ടേരില് വീട്ടില്‍ സിന്ധു കേന്ദ്രമന്ത്രി, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, പോസ്റ്റല്‍ സൂപ്രണ്ട് എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് പോസ്റ്റല്‍ സൂപ്രണ്ട് നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന് കരുവാറ്റയില്‍ എത്തി പരാതിക്കാരിയില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: