കോഴിക്കോട്: സമാധാനം നിലനിര്‍ത്താന്‍ ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സമാധാനം നിലനില്‍ക്കണമെന്നത് സംഘത്തിന്റെ എന്നത്തേയും നിലപാടാണ്. സിപിഎമ്മിന്റെ ഇന്നത്തെ നിലപാട് മാറ്റം ആത്മാര്‍ത്ഥമാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ തെറ്റുതിരുത്തിവരണമെന്ന സിപിഎം പിബി അംഗം പിണറായി വിജയന്റെ നിലപാട് തികഞ്ഞ അസഹിഷ്ണുതയെയാണ് കാണിക്കുന്നത്.
ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുള്ള വിജയന്റെ പ്രസ്താവനയിലെ കാപട്യമാണ് ഇതില്‍ വെളിവാകുന്നത്. ഉഭയകക്ഷിചര്‍ച്ചയിലൂടെ കേരളത്തില്‍ സമാധാനം പുലര്‍ത്താന്‍ ആര്‍എസ്എസ് എന്നും തയ്യാറായിരുന്നു.
ബിഎംഎസ് ദേശീയനേതാവ് ദത്തോപാന്ത് ഠേംഗ്ഡി മുന്‍കയ്യെടുത്ത് ആരംഭിച്ച ചര്‍ച്ച നടക്കാതെ പോയത് സിപിഎമ്മിന്റെ ഏകപക്ഷീയ പിന്മാറ്റം കൊണ്ടായിരുന്നു. സമാധാനം പുലരാന്‍ ചര്‍ച്ചകള്‍ക്ക് ആര്‍എസ്എസ് ഒരുക്കമാണ.് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: